വിത്തുകാള
വേണമെന്‍ ബീജലക്ഷങ്ങള്‍,
പുത്തനുയിര്‍ വാര്‍ക്കാനല്ലീ
ച്ചുരക്കും, മറെന്നാലേ.,
നിറയൂ പണപ്പെട്ടി.
വേണമെന്‍ വിയര്‍പ്പയ്യോ
രക്തവും നിശ്വാസവും
തന്‍ വിള പൂക്കാന്‍ പിന്നെ
തളിര്‍ക്കാന്‍, കതിരേകാന്‍.
വേണമെന്‍ ഗളം,അഹോ
കുരുക്കിട്ടുടല്‍കെട്ടി
വലിപ്പാന്‍, ഭാരവണ്ടി
തളര്‍ന്നു വിഴും വരെ
പിന്നെയെന്‍ ഉടല്‍ കൊത്തി
നുറുക്കി ക്കൊള്‍വിന്‍
കൊന്ന പാപം ഒട്ടു
തിന്നെന്നാല്‍ തിരുമത്രേ
No comments:
Post a Comment