Thursday, July 22, 2010

വരിക വീണ്ടും വരിക

വരിക വീണ്ടും വരിക

കുഞ്ഞുനക്ഷത്രമേ നീ വരിക
വീണ്ടുമീ വേനലുറങ്ങും താഴ്വാരങ്ങളിലേക്ക്
ഉണ്മയോടുജ്ജ്വല പ്രകാശമായ് വരിക
മറ്റൊരൂഷ്മള പ്രവാഹമായ്
തെലിനീരുറവയായ്,
മധുവൂറും ചുടു നിശ്വാസ ധാരയായ്
വീണ്ടും വരിക വന്നൊരുണര്‍ത്തുപാട്ടിന്‍
ചിന്തായ് തെളിയുക.,
മഞ്ജു ശീതള ഛായയായ്,
നീഹാരാവൃത്ത മഞ്ജിമ തഞ്ചും
നീല നിലാവായ്
മൈലാഞ്ചി ക്കൈകള്‍ തെളിക്കുമോരന്തി
വിളക്കിന്‍ ചോപ്പായ്
തളിര്‍ മാലകളണിയും നിഴലായ്
മാലേയക്കുളിര്‍ ചൂടിയുറങ്ങും
കളഗാനമുതിര്‍ക്കും നീര്‍ച്ചോലകളായ്
മലര്‍മുകുളങ്ങളിലൂറും
നറുതേന്‍ കാണമായ്
മതിമുഖി മാരുടെ
മിഴികളിലൂറും
മദുരോന്‍മാദ സ്മൃതിയായ്
വനഭൂമികള്‍ തോറും
തഴുകിയിറങ്ങും. മന്ദാനിലനായ്
വരിക; വിണ്ണിന്‍ മാറ്
ചുരന്നോരമൃതായ് വരിക
വീണ്ടും വരിക

04 മാര്ച്ച് 1983
മഴ തോര്‍ന്നപ്പോള്‍

കള്ള കര്‍കിടകം പെട്ടെന്നാണ് തീരെ പ്രതീക്ഷിക്കാതെയാണ് മഴ ശക്തിയാര്‍ജിച്ചത്, കയ്യില്‍ഭദ്രമായി
പിടിച്ചിരുന്ന പുസ്തകങ്ങള്‍നനയരുത്.,അവ മാറോടടുക്കിപ്പിടിച്ച് അടുത്തുള്ള ഒഴിഞ്ഞ പീടിക കോലായിലേക്ക് ഓടിക്കയറുമ്പോള്‍മറ്റൊന്നും ഓര്‍ത്തില്ല.
മുഖത്തേക്ക് തന്നെ ആഞ്ഞു പതിക്കുന്ന ചാറല്‍അസഹ്യമായപ്പോള്‍പിന്നിലേക്ക് ഒന്നുകൂടി
ഒതുങ്ങിക്കൂടി. ഔചിത്യ ബോധമില്ലാത്ത നശിച്ച മഴ. അതെ ഒരു കാലത്ത് ഈ മഴ തന്‍റെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു; അന്ന് ഈ മഴയെ താന്‍വല്ലാതെ സ്നേഹിച്ചിരുന്നു. ഉറക്കം വരാത്ത രാത്രികളില്‍തന്‍റെ ചെവിയില്‍കിന്നാരം പറയുന്ന ഉറ്റ തോഴിയായിരുന്നു മഴ. വിജനമായ ഈ തുരുത്തില്‍ഇരുട്ടിലേക്ക് കണ്ണുംനട്ടു തണുത്തു വിറച്ച് നില്‍ക്കുമ്പോള്‍മനസ്സ്മറ്റെങ്ങോ അലയുകയായിരുന്നു.

ഈ കാത്തുനില്‍പ്പിന് അവസാനമില്ലേ? മുനിഞ്ഞു കത്തുന്ന തെരുവു വിളക്കുകള്‍; അതാ അവയും അണഞ്ഞു പോയി
തിമിരം താണ്ഡവമാടുകയാണോ? ഈറന്‍കാറ്റ് ആഞ്ഞടിച്ചപ്പോള്‍അസ്ഥികള്‍പോലും മരവിച്ചു പോയി
പ്രകൃതിയും തനിക്കെതിരാണോ? അതെ ഒരിക്കലും മാപ്പര്‍ഹിക്കാത്ത തെറ്റാണല്ലോ താന്‍ചെയ്തത്., പാവം സുമ
അരുത് ഒന്നും ഓര്‍ക്കരുത് പക്ഷേ വിസ്മൃതിയുടെ തുരുത്തുകളില്‍അഭയം തേടുമ്പോഴും നീറുന്ന മനസ്സിന്‍റെ അടിത്തട്ടിലാളുന്ന തീയായ് അവളെ ക്കുറിച്ചുള്ള ഓര്‍മകള്‍തന്നെ നിരന്തരം വേട്ടയാടുന്നു.

ശരിയാണ് ,അന്നത്തെയിരുണ്ട അമാവാസിക്കുശേഷം തന്‍റെ പകലുകള്‍എന്നെന്നേക്കുമായി നഷ്ടപ്പെടുകയായിരുന്നു.
എല്ലാറ്റിനും ഈ മഴയാണ് കാരണം. തന്‍റെ ശാപ വചനങ്ങളുള്‍ക്കൊണ്ട് മറ്റൊരു ശോകഗാനത്തിന്റെ അനുരണനങ്ങളേറ്റുവാങ്ങി ഒന്നും സംഭവിക്കാത്ത പോലെ മഴ തിമിര്‍ത്ത് പെയ്യുകയാണ്!!
ആത്മനിന്ദയോടെ സ്വയം ഏറ്റു വാങ്ങിയ ശിക്ഷയാണല്ലോ ഈ ഏകാന്തത., "ഈ കുട്ടിക്കെന്താ പറ്റീത് ന്ടെ ശിവനെ.
മിണ്ടാട്ടം ഇല്ല്യാന്ടായിട്ട് കൊല്ലോന്നായീലോ, " അമ്മക്ക് വേവലാതിയാണ്.ഉള്ളിലെക്കൊതുങ്ങിക്കൂടുമ്പോള്‍
സമൂഹമുതിര്‍ത്ത പ്രതികരണങ്ങള്‍ശ്രദ്ധിച്ചില്ല. ഒരു കിറുക്കനെന്നോ, സ്വപ്നജീവിയെന്നോ എന്തു വേണമെങ്കിലും വിളിച്ചോട്ടെ, താന്‍ചെയ്ത അപരാധം അത്രമാത്രം ഗൌരവമുള്ളതാണ്. പക്ഷേ ഒരു കുമ്പസാരത്തിലൂടെ തന്‍റെ പാപക്കറകള്‍കഴുകിക്കളയണമെന്നും തോന്നിയിട്ടില്ല.
കോളേജിലെ നാണം കുണുങ്ങിക്ക് പ്രേമമോ?. അതും തൊട്ടാവാടിയായ സുമയോട്?
രണ്ടും നല്ല ചേര്‍ച്ചയായിരിക്കും, കൂട്ടുകാര്‍പ്രേമം എവിടെയായാലും മണത്തറിയാന്‍സമര്ഥരാണ്
സുമ നന്നായി നൃത്തം ചെയ്യുമായിരുന്നു.എപ്പൊഴും സമ്മാനങ്ങള്‍വാരിക്കൂട്ടി സഹൃദയരുടെ കൈയടികളേറ്റുവാങ്ങുമ്പോഴും അവള്‍സ്വതസിദ്ദമായ വിനമ്രത കൈവെടിഞ്ഞില്ല. അതായിരുന്നല്ലോ തന്നെ ഏറ്റം ആകര്‍ഷിച്ചതും.
വലിയ സൌന്ദര്യമൊന്നുമില്ലെങ്കിലും അവളുടെ മുഖത്ത് സ്ഫുരിച്ചിരുന്ന ആ നിഷ്കളങ്കത ,അതിന്റെ ചാരുത ഒന്നു വേറെതന്നെയായിരുന്നു. അല്ലെങ്കിലും ബാഹ്യ സൌന്ദര്യത്തിലെന്‍തിരിക്കുന്നു? കാലത്തിന്റെ കുത്തൊഴുക്കില്‍ തേഞ്ഞുപോകുന്ന വെറും പുറംപൂച്ച്!! പക്ഷെ സുമ മറ്റാരിലുമില്ലാത്ത അവര്‍ണനീയമായ നിതാന്ത സൌന്ദര്യത്തിന്‍റെ ഉടമയായിരുന്നു. കഥകളുടെയും കവിതകളുടെയും അനന്തമായ തീരത്ത് ഒരു കോണില്‍ അലസനായി തികച്ചും ഒരു പ്രകൃതന്നെപ്പോലെ അലഞ്ഞിരുന്ന ഈ നിസ്വനെ ഇഷ്ട്ടപ്പെടാന്‍ മാത്രം തന്നിലൊന്നുമുണ്ടായിരുന്നില്ലല്ലോ. സമൃദ്ധിയില്‍ മാത്രം വളറ്ന്ന സ്ഥലത്തെ ആര്‍ ഡി ഒ യുടെ മകള്‍ക്ക് പറ്റിയ ഒരക്ഷരതെറ്റായിരുന്നു തന്നോടു തോന്നിയ രാഗവായ്പ .വിധവാപെന്‍ഷന്റെ തണലില്‍ തന്നെ പഠിപ്പിച്ച് വലിയ ആളാക്കാന്‍ തത്രപ്പെടുന്ന അമ്മയിതറിഞ്ഞാല്‍ എന്തു പ്രതികരണമാണുണടാവുക എന്നറിയില്ല
പക്ഷെ സംഭവിച്ചതെല്ലാം പ്രതീക്ഷയ്ക്ക് വിരുദ്ധമായിട്ടാണല്ലോ?
സുമയുടെ വീട്ടിലേക്ക് ആദ്യമായി ചെന്ന ദിവസം അവളുടെ ഡാഡി അവിടെ ഉണ്ടായിരുന്നില്ല.അല്ലെങ്കിലും ഡാഡി വളരെ വൈകിയേ വീട്ടിലെത്തൂ വെന്ന് സുമ പറഞ്ഞിട്ടുള്ളതാണ്. മദ്യത്തിന്‍റെ ലഹരിയില്‍ തിരികെ വരുന്ന അയാള്‍ക്ക് വീട്ടിലുള്ളതെല്ലാം ഓരോ പ്രദര്‍ശന വസ്തുക്കള്‍ മാത്രം വിശേഷാവസരങ്ങളില്‍ തുടച്ചു മിനുക്കി പുറത്തെടുക്കാനുള്ളവ , ഭാര്യയും, മകളും, ഓരോ പളുങ്ക് പ്രതിമകള്‍, മറ്റുള്ള സാധനങ്ങളുടെ കൂടെ
അതും ,."ഇതാണ് ഞാന്‍ പറയാറുള്ള സുനില്‍,. " അമ്മയെ പരിചയപ്പെടുത്തുമ്പോള്‍ സുമക്ക് ഒരു ചാഞ്ചല്യവുമുണ്ടായിരുന്നില്ല. തികച്ചും തണുത്ത മട്ടിലുള്ള അവരുടെ പ്രതികരണം പ്രതീക്ഷിച്ചപോലെതന്നെ എന്താണിങ്ങിനെ. ഈ വീട്ടില്‍ ആര്‍ക്കും ഹൃദയമെന്നൊന്നില്ലേ ?,സുമയുടെ ഛായയാണവര്‍ക്ക്, മുടിയിഴകളില്‍ അവിടവിടെ ഓരോ നരയുടെ വെളിക്കമ്പി, എന്നാലും എന്തോ ഒരു ആകര്‍ഷണ ശക്തിയുള്ള കണ്ണുകള്‍, .പ്രായം അവരുടെ രൂപത്തിന് വലിയ കോട്ടമൊന്നും വരുത്തിയിരുന്നില്ല. പെട്ടെന്നെന്‍തോ കുറ്റബോധം തോന്നി കണ്ണുകള്‍ പിന്‍വലിച്ചു. യാത്ര പറഞ്ഞു പിരിയുമ്പോള്‍ സുമയുടെ അമ്മയുടെ കണ്ണുകള്‍ തന്നെ പിന്‍തുടര്‍ന്നിരുന്നു. ചിലപ്പോള്‍ വെറുതെ തോന്നിയതാവാം. എങ്കിലും ഒരു വല്ലാത്ത ജാള്യതയൊ അസഹ്യതയോ ഒക്കെ തോന്നി
"സുമയുടെ മമ്മി എന്താ ഇങ്ങിനെ? " പലപ്പോഴും ചോദിച്ചിട്ടുണ്ട് , " സുനിലിന് പേടിയുണ്ടോ, എന്റെ വീട്ടിലെല്ലാവര്‍ക്കും ഓരോ മുഖങ്ങളാ, എനിക്കുതന്നെ അവരെ അറിയില്ല" , സുമയുടെ ഉത്തരം ഒരു മറു ചോദ്യം കൂടെയായിരുന്നു,.
സുനിലിന്നറിയോ എന്‍റെ മമ്മിക്ക് മദ്യം കഴിക്കാതെ ഉറങ്ങാന്‍ പറ്റില്ല. മദ്യത്തിന്‍റെ മണം കേട്ടാല്‍ ഓക്കാനിച്ചിരുന്ന എന്‍റെ മമ്മി എപ്പോഴാണിങ്ങനെ ആയതെന്നറിയില്ല. ചോദിച്ചിട്ടുമില്ല, അല്ലെങ്കിലും താന്‍ ഈ വീട്ടിലാരാണു ചോദിക്കാന്‍.
വിചിത്രമായ ബന്ധങ്ങള്‍ അച്ചനുമമ്മയും വെവ്വെറെ ദിശകളില്‍ സ്വന്തം സുഖങ്ങള്‍ക്കു വേന്ടി അലയുന്നു. മക്കള്‍ ഇന്നവര്‍ക്കൊരു അധികപ്പറ്റായി തീര്‍ന്നിരിക്കുന്നു.
ദൂരെ ഹോസ്റ്റലില്‍ കഴിയുന്ന സുമയുടെ കുഞ്ഞനുജന്‍ സജിത്ത്, അവനെങ്കിലും ഈ വിഷവലയത്തില്‍നിന്ന് രക്ഷപ്പെട്ടാല്‍ മതിയായിരുന്നു

അഭിശപ്തമായ ഈ സാഹചര്യ്ത്തില്‍ കഴിയുമ്പോഴും സുമക്ക് മനോഹരമായി നൃത്തം ചെയ്യാന്‍ കഴിയുന്നു .തന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള കാര്യമാണ്.നൃത്തതിന്ന് ഏകാഗ്രത അനിവാര്യമല്ലേ? പലപ്പോഴും ചിന്തിച്ചുപോയിട്ടുണ്ട്.മനുഷ്യ മനസ്സിന്‍റെ അതി നിഗൂഡ തലങ്ങളിലേക്ക് ഇറങ്ങിചെല്ലുംപോള്‍ വാസ്തവം അങ്ങകലെ അപ്രാപ്യമാണെന്ന് തോന്നും.അന്ന് തന്‍റെ ജീവിതത്തില്‍ പുഴുക്കുത്തു വീണ ആ ദുര്‍ദിനം., വിധി ഒരു ചണ്ഡവാതമായ് എല്ലാമെല്ലാം തകര്‍ത്തെറിഞ്ഞ നൈമിഷികമായ ആ മൃഗതൃഷ്ണ!

പലവട്ടമുള്ള സന്ദര്‍ശനങ്ങള്‍ ക്രമേണ തന്നെ സുമയുടെ വീട്ടിലെ ഒരന്കത്തെപ്പോലെയാക്കി തീര്‍ത്തിരുന്നു. പ്രത്യേകിച്ചും സുമയുടെ മമ്മി
തന്നോടേറെ സ്വാതന്ത്ര്യം കാണിച്ചിരുന്നു .അവരുടെ സ്വഭാവവൈചിത്രത്തെ കുറിച്ചോര്‍ത്തപ്പോള്‍ അമ്പരപ്പെട്ടുപോയി. ചിലപ്പോള്‍ നല്ല സ്നേഹമുള്ള പെരുമാറ്റം ,മറ്റുചിലപ്പോള്‍ തീര്‍ത്ത അവഗണന., ഒരുതരം ഭ്രാന്തു പോലെ,.അവര്‍ ജീവിതത്തില്‍ സംതൃപ്തയല്ലെന്ന് തീര്‍ച്ച!. പണം തോല്‍ക്കുന്ന ചില മുഹൂര്‍ത്തങ്ങളാണവ. പക്ഷേ യുക്തിസഹജമായി ചിന്തിക്കുമ്പോള്‍ അത് തീര്‍ത്തും സ്വാഭാവികമായി തോന്നാം, ഭര്‍ത്താവ്സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ഒരുപകരണമായി തീരുമ്പോള്‍. ഭാര്യ തന്‍റേതായ കൊക്കൂണിന്നകത്തേക്ക് വലിയുക ,മക്കള്‍ എങ്ങെങ്ങുമില്ലാതെ അലയുക., ആ നിസ്സഹായത ആര്‍ക്കും മനസ്സിലാവും.

ഭാര്യാഭര്‍തൃബന്ധം സ്നേഹലേശമില്ലാതെ കടപ്പാടുകളുടെ വെറും കണക്കുപുസ്തകം മാത്രമായി തീരുമ്പോള്‍ ഉണ്ടാവുന്ന മാനസിക സംഘര്‍ഷം, അതില്‍നിന്നുയിര്‍ക്കുന്ന താപത്തിന്‍റെ നേരിപ്പൊടില്‍ എല്ലാം എരിഞ്ഞുതീരും. ഒരു രക്ഷാ മാര്‍ഗം ആരും തേടിപ്പോവുന്ന അഭിശപ്ത നിമിഷങ്ങള്‍., പാളിച്ചകള്‍.
അവരോടു തോന്നിയ സഹതാപത്തിന് മറ്റൊരര്‍ത്ഥം നല്‍കാനവര്‍ ശ്രമിച്ചപ്പോള്‍ താന്‍ നിസ്സഹായനായതെന്തേ?
അറിയാതെ സ്വല്‍പ്പം അടുപ്പം തോന്നിയോ? അവരുടെ കദന കഥകള്‍ സുമയോടുള്ള തന്‍റെ സ്നേഹത്തിന്‍റെ ആക്കം കൂട്ടിയിട്ടേയുള്ളൂ.
എന്നിട്ടും?
ഇനി അത് എന്തിനോര്‍ക്കുന്നു? എല്ലാ൦ കഴിഞ്ഞില്ലെ?

അന്ന് സുമയെ കാണുമെന്ന പ്രതീക്ഷയിലാണ് അവിടെ ചെന്നത്.കതകുതുറന്നത് സുമയുടെ അമ്മയായിരുന്നു.അവരുടെ ചുഴിഞ്ഞിറങ്ങുന്ന നോട്ടമേല്‍ക്കാന്‍ കരുത്തില്ലാത്തതിനാല്‍ മുഖം കുനിച്ചു."സുമ എവിടെ ?, " ചോദിച്ചു..
അവളിപ്പോ വരും സുനിലിരിക്കു..
അവരുടെ പതര്‍ച്ചയോടുകൂടിയ സ്വരം.അവര്‍ നന്നായി മദ്യപിച്ചിട്ടുണ്ട്.
അവരുടെ മുഖത്ത് ലഹരിയുടെ മാദകത്വം നിറഞ്ഞു തുളുമ്പിയപോലെ., വരു അകത്തേക്ക്
അവര്‍ ക്ഷണിച്ചു.
ടീപ്പോയില്‍ വച്ചിരുന്ന സിനിമാ വരികകളില്‍ അലസമായി കണ്ണോടിച്ചുകൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന്‍ അവര്‍ ചോദിച്ചു " സുനില്‍ കുടിക്കുമോ?
ഇല്ല.. (നുണയായിരുന്നു , കൂട്ടുകരോടോത്ത് വല്ലപ്പോഴും, അല്പം നുണയാറുണ്ട്)
ഇപ്പോള്‍ സത്യം പറഞ്ഞാല്‍ അവര്‍ നിര്‍ബന്ധിക്കും., അത് വേണ്ട

സുനില്‍ ആ വാതലടച്ചേക്കു വല്ലാത്ത തണുപ്പ്
അവര്‍ സുനിലിരിക്കുന്ന സോഫയില്‍ വന്നിരുന്നു.പുറത്ത് ശക്തിയായ കാറ്റുവീശുന്നുണ്ടായിരുന്നു. വാതലടച്ച് സുനില്‍ തിരികെ വന്നിരുന്നപ്പോള്‍ അവര്‍ വീണ്ടും മദ്യം പകര്‍ന്ന് കുടിക്കുകയായിരുന്നു.ഞാന്‍ കുടിക്കും നിറയെ നിറയെ , എല്ലാം മറക്കാന്‍,
ഈ തടവറയിലെ ഒരു പളുങ്കു പ്രതിമായാണ് ഞാന്‍, ജീവനുള്ള പ്രതിമ , സുനിലിനറിയ്യോ ഞാന്‍ ഇവിടെ വീര്‍പ്പുമുട്ടുകയാണ്., രക്ഷപ്പെടാന്‍ പറ്റാത്ത വിധം ഞാന്‍ ഈ കയത്തില്‍ മുങ്ങിക്കഴിഞ്ഞു.
അവര്‍ തേങ്ങിപ്പോയി.അവരുടെ വക്കുകള്‍ തന്‍റെ മനസ്സിലെവിടെയോ പോറല്‍ ഏല്‍പ്പിക്കുന്നതുപോലെ., പക്ഷേ താന്‍ നിസ്സഹായനാണ്.,
മാഡം ഇനിയും കുടിക്കരുത് അവര്‍ വീണ്ടും കുപ്പി എടുക്കാന്‍ മുതിര്‍ന്നപ്പോള്‍ താന്‍ അവരുടെ കൈ പിടിച്ചു തടുത്തു
അവര്‍ വിറക്കുന്ന അവരുടെ കരങ്ങള്‍ കൊണ്ട് തന്നെ മുറുകെ പിടിച്ചു വിങ്ങിപ്പൊട്ടി.
അറിയാതെ താന്‍ അവരുടെ തോളില്‍തട്ടി സ്വാന്‍തനിപ്പിച്ചു., കരയരുത്., എല്ലാം ശരയാവും.
തന്നെ പൊതിഞ്ഞിരിക്കുന്ന അവരുടെ കാരങ്ങള്‍ക്ക് എന്‍തെന്നില്ലാത്ത ചൂട്. പുറത്ത് മഴയുടെ ആരവം മറ്റെല്ലാ ശബ്ദത്തെയും വിഴുങ്ങിക്കളഞ്ഞു. ചില്ലു ജനാലയില്‍ ആഞ്ഞുപതിക്കുന്ന മഴനീര്‍ത്തുള്ളികള്‍,.ഒരു ശോകഗാനത്തിന്‍റെ ഈരടിപാടിക്കൊണ്ട് അവ പതിക്കുമ്പോള്‍ മനസ്സ് മറ്റെങ്ങോ നഷ്ടപ്പെട്ടു പോയിരുന്നു.തനിക്കെന്‍താണ് സംഭവിക്കുന്നത്?
സര്‍പ്പങ്ങള്‍ മേലാകെ ഇഴഞ്ഞു നടക്കുന്നു., അവ ശീല്‍ക്കാരത്തോടെ തന്നെ കെട്ടിപ്പിണയുന്നു, ഒരിക്കലും രക്ഷപ്പെടാന്‍ വയ്യാത്ത വിധം അവ തന്നെ കെട്ടിയിട്ടുകഴിഞ്ഞു... ഏതോ വിഭ്രാന്തിയുടെ ലോകത്തേക്ക് മുറുകുന്നതാളത്തില്‍ ഞരമ്പുകള്‍ പിണയുമ്പോള്‍ മറ്റെല്ലാം മറന്നു. ആ ലോകത്ത് താനും അവരും, മാത്രം ദൂരെ ഒരു നക്ഷത്രം പോലെ സുമ., അവള്‍ ,, അവള്‍ തേങ്ങുകയാണോ അറിയില്ല.

അതേ സുമയുടെ മരണത്തിനുത്തരവാദി താനാണ്..

മഴയുടെ ആരവത്തില്‍ അവള്‍ വാതല്‍ തുറന്നുവന്നത് ആരും അറിഞ്ഞില്ല,., അറിയാന്‍ തുനിഞ്ഞതുമില്ല.
ഇനി ലക്ഷ്യമില്ലാത്ത തന്‍റെ യാത്ര തുടങ്ങാം.. അങ്ങ് ദൂരെ സുമ തന്നെ കാത്തുനില്‍പ്പുണ്ട്....

മഴ തോര്‍ന്നു., ..

07 ജൂണ്‍ 1992

Tuesday, July 20, 2010

രണ്ടു പഴയ കവിതകള്‍

ഒരിക്കല്‍കൂടി

കുന്തി നിന്‍മാതൃത്വ മേന്തേ തപിച്ചീല
നിന്‍കടക്കണ്ണുകള്‍തെല്ലും നനഞ്ഞീല
നിന്‍സുതര്‍നേടിയ ചെങ്കോല്‍നിനക്കിന്നു
നെഞ്ചിലെ തീയായ് കൊടും പാപഭാരമായ്
സീമന്ത പുത്രന്‍ചൊരിഞ്ഞോര ചെഞ്ചോര
സീമന്ത രേഖയില്‍ചാര്‍ത്തി നീ വാഴുവാന്‍
സൂര്യ തേജസ്സിന്‍സ്വരൂപമായ് ജാതനായ്
സൂതസുതനായ് വരിച്ചവന്‍സ്വര്‍ഗവും
പാഞ്ചജന്യം,ദേവദത്തം ,കുരുക്ഷേത്ര
പാര്ശ്വ)ങ്കണങ്ങളില്‍മാറ്റൊലി കൊള്ളവേ
ആയിരമക്ഷൌഹിണി പ്പടനായകര്‍
ആര്‍ത്തര്‍ജുന ശരമേറ്റു പിടയവേ
നിഞ്ചീവരക്ത൦ രചിച്ചോര പൊന്‍മകന്‍
അമ്പേറ്റ് മണ്ണില്‍പിടഞ്ഞു പതിച്ചുള്ളോ-
രന്‍ത്യ മുഹുര്‍ത്തത്തിലെന്‍തെ കരഞ്ജീല
നിന്‍മിഴിക്കോണുകള്‍തെല്ലും നനഞ്ഞീല
ധര്‍മമശീലത്തിനായ് ആത്മാര്‍പ്പണം ചെയ്ത
ശ്രേഷ്ടനാ൦ കര്‍ണനോ പാര്‍ത്ഥനോ പുണ്യവാന്‍?

23 ഫെബ്രുവരി 1983


മാനഗരം

ഇതൊരു കഥയല്ലൊരു കവിതയുമല്ല
കരളലിയിക്കും കദന മുണര്‍ത്തുന്നൊരു
മണ്ണാ൦കട്ടയുമല്ല
തോട്ടവാടി പ്പൂക്കളുണര്‍ത്തും മത്തു
പിടിച്ചൊരു മധുശലഭത്തിന്‍
ഗാനവുമല്ല
പുച്ഛിച്ചൊന്നു പുറംതിരിയൊല്ലെ
കഷ്ടം ഞാനീ പ്പറയുവതല്ലേ
കേവലസത്യ൦ ?
ഹൂഗ്ലീ നദിതന്നക്കരെയുന്ടോര്
നഗരം മാനഗരം കോല്‍കൊത്ത
നഗരം ചൊറിമാന്തുന്നൊരു
തെരുവില്‍പുലരിയിലിതുവഴി പോരു
കാണാം തെരുവിന്‍പട്ടിണിമക്കള്‍
ഞെട്ടിയുണര്‍ന്നൊരു റൊട്ടിക്കഷണ൦
തിരയും ചെറ്റക്കുടിലിന്നകമേ പുക്കും
ഒട്ടിയ വയറുകലുരിഞ്ഞ തുണിക്ക)യ്
കിട്ടിയ ചില്ലിക്കാശു പെറുക്കി
ഉച്ചക്കഞ്ഞിക്കരിയില്ലെന്നോറ്ത്തൊ
ഒട്ടു തപിച്ചു ശപിച്ചു മിരിപ്പൂ
റിക്ഷ വലിച്ചു തളര്‍ന്നു കിതച്ചവ
രുച്ചച്ചുടിലോരിത്തിരി നേരം
കത്തിച്ചോരു കഞ്ചാവിന്‍ലഹരിയില്‍
ഒട്ടു മയങ്ങും നടവീഥികളും
വര്‍ഷം താണ്ഡവമാടുന്നേര൦
പൊട്ടിഒലിക്കും ചെളിവെള്ളച്ചാല്‍
മുട്ടൊപ്പം വെള്ളത്തില്‍മുങ്ങും
ഇടവഴി പെരുവഴി തെരുവീഥികളും
പൊടിയും പുകയും ചെളിയും ചേറും
അഴുകും ചവറുകളിരുഭാഗത്തും
അവയില്‍വ്യാധി പകര്‍ത്തുമണുക്കള്‍
നുരയും വീഥികളെത്ര വിചിത്രം
ഗതകാലത്തിന്‍സ്മരണകള്‍ഏന്തി
പതനം കാത്തു കിടക്കും കെട്ടിട
നിരകള്‍അകമെ കൂരിരുള്‍തേങ്ങും
നരയാര്‍ന്ന കുടീരങ്ങള്‍

ഭൂമി തുരന്നുകുഴിച്ചതിനകമേ
ആദിമനുഷ്യരെ വെല്ലുന്നളവില്‍
ചൊട്ടിയ പേക്കൊലങ്ങള്‍വസിക്കും
മറ്റൊരു നഗരം കണ്ടീലല്ലീ
ചേരികള്‍തോറും നവയുഗ വിപ്ലവ
ഗീതികള്‍പാടി നടക്കുന്നവരെ
ഒരു കൈക്കുംബിള്‍ച്ചാത്തു വിനായി
ഉഴറുന്നവരുടെ പട്ടിണി മാറ്റാന്‍
ഉതകാ നിങ്ങടെ സൂക്തമതൊന്നും
മുക്കിനു മുക്കിനു നിങ്ങള്‍തീര്‍ത്ത
മഹത്തുക്കള്‍തന്‍സ്മാരക ശിലകള്‍
കഷ്ടം നിങ്ങളെ ഓര്‍ത്തു ചിരിപ്പൂ
അവനം കാത്തുഴലുന്ന ദരിദ്രനു
തണലായ താങ്ങായുതകാ തുള്ളോരു
കരവും മനവു മതെത്ര നികൃഷ്ടം
ലാപെയര്‍പാടിയ ഉല്ലാസത്തിന്‍
നാടിതു താനോ പറയൂ പറയൂ

അടിക്കുറിപ്പ്
ചാത്തു= കടലമാവുകൊണ്ട് ഉണ്ടാക്കുന്ന വില കുറഞ്ഞ ഒരു പലഹാരം
ലപെയര്‍= ഡൊമിനിക് ലപെയര്‍സിറ്റി ഓഫ് ജോയ് യുടെ കര്‍ത്താവ്

18 ഏപ്രില് 1992
അജയ്
പുതിയ സോഫ്ട്വെയറിലുള്ള പരിചയക്കുറവ് കൊണ്ടു അക്ഷര പിശകുകള്‍സ്ദയം ക്ഷമിക്കുമല്ലോ

Sunday, July 18, 2010

അസ്തിത്വ ദുഖം

നീ തന്നെ നിന്‍റെ ശവക്കുഴി തോണ്‍ടുന്നു
നീ നിനക്കായ് ശരശയ്യ ഒരുക്കുന്നു
നിന്‍ പൈതൃകത്തെ നീ പുശ്ഛിച്ചു തള്ളുന്നു
നിന്‍ മാതൃസ്തന്യത്തിന്‍ മാറ്റുരച്ചീടുന്നു
നശ്വര ക്ഷിപ്രസുഖങ്ങളെ കാംക്ഷിച്ചു
തര്‍പ്പണം കൈവരാഞ്ജൊട്ട് ക്ലേശിക്കുന്നു
മുഗ്ദമോഹങ്ങള്‍ മുറുകെ പിടിച്ചു നീ
മൃത്യുദംശ ത്രാസ മേറ്റു തപിക്കുന്നു
വേദമൂല്യങ്ങളെ വെല്ലുവിളിച്ചുനീ
ആതങ്ക മൂര്‍ച്ചയാല്‍ കേഴുന്നു നിസ്തന്ദ്രം
ആസന്നമാ൦ വിനാശത്തെഓര്‍ക്കാതെ നീ
ആദര്‍ശ സംഹിത പാടെ ത്യജിച്ചു നീ
നിന്നധരത്താല്‍ വിഷപ്പല്ലൊളിക്കുന്നു
പുഞ്ചിരി കൊണ്ടു കാപട്യം മറയക്കുന്നു
സ്വാര്‍ത്ഥ സുഖഭാഗ്യ കീര്‍ത്തി മുദ്രയ്ക്കായി
വീര്‍ത്ത കിഴികള്‍ നിര്‍ലോഭമൊഴുക്കി നീ
പാപക്കറയാല്‍ പുഴുക്കുത്തു വീണുള്ള
സ്ഥാവര ജംഗമ സ്വത്തു സ്വരൂപിച്ചു
കാഷായ വേഷം ധരിച്ചു നിന്‍മാലിന്യ
മാകെ മറക്കുവാന്‍ ഒട്ടു ശ്രമം ചെയ്തു
നീ തന്നെ നിന്‍റെ ശവക്കുഴി തോണ്‍ടുന്നു
നീ നിനക്കായ വൃധാ വിലപിക്കുന്നു
നിന്‍ പൈതൃകം ഇല്ലവനം നിനക്കേകാന്‍
നിന്‍ മാതൃ ഹസ്തവുമില്ല തഴുകുവാന്‍

പൂര്‍ത്തിയാക്കിയത് ൦൫ മാര്‍ച്ച് ൧൯൮൨

ദ്വീപ്

ഇവിടെയൊരിത്തിരി നില്‍കാം
നമുക്കിളവെയില്‍ എറ്റ് തിമിര്‍ക്കാം
ഗതകാല സ്വപ്നങ്ങള്‍ പുല്‍കാം
നമുക്കിടരാതെ കഴലുകള്‍ നീട്ടാം
സ്പടികനിര്‍മലയായ തടിനീ
തീരമരികിലോരല്‍പം ഉറങ്ങാം
ഇവിടെയുപേക്ഷിച്ചു പോകാം
നമുക്കധരിതമാമീയുരുവം
അനുപദം പോരുമീ സര്‍ഗ
സഹചാരിയാമാത്മ നിന്ദ
തിക്ത തിമിരത്തിലുറയുന്ന മിഥ്യ
തപ്ത ഹൃദയത്തില്‍ വിങ്ങുമീ തേങ്ങല്‍
ഉല്‍ഗതമാം നാകഭൂവിനെ
ഒരുപാദനമാക്കുമീ മണ്ണില്‍
ഒരു കാകളി തന്‍ നിര്‍ധരിയില്‍
പുളകപ്പൂനാംപുകള്‍ നാടാം
വരളുന്ന വയറിനെ മറക്കാ൦
ക്ലാന്‍തമുയിരിന്ടെ ചെന്നിണം നക്കാം
വിപ്ലവ ഗീതികള്‍ പാടാം
നമുക്കുത്തരീയങ്ങള്‍ വെടിയാം
മദമാര്‍ന്ന ഗജവീരനെപ്പോല്‍
നമുക്കുരുളാമീ പ്പൂഴിയില്‍ നീന്ത്ആം
അവിളമ്പ ഉണ്ണാമ് ചെറുതേന്‍
പൂവിന്നിതളുകള കൂടി വിഴുങ്ങാം
ദൂരെ മണ്ണിനും വിണ്ണിനുമ്മോദം
ചാരെ കണ്ണിന്നും കരളിന്നും താളം
ശ്രുതിമീട്ടി പ്പാടുക കാറ്റെ
തെല്ലു കുളിരട്ടെ തനുവും മനവും
പടരുക തേന്‍നിഴല്‍ പെണ്ണെ
ഉലകാകെ തണലേകി വരിക
വിതറുക അഭിനവ ദീപ്തി
അതില്‍ പ്രതിഫലിചീടട്ടെ സ്വര്‍ഗം
വിവശയായ് നില്‍ക്കൂമീ മണ്ണിന്‍
ഹൃദയത്തില്‍ വിങ്ഗട്ടെ സ്വപ്നം

പൂര്‍ത്തിയാക്കിയത് 03 ഒക്ടോബര്‍ 1981

ഏകാന്തത

നാലു ഭിത്തിക്കകം തിങ്ങി വിങ്ങി
നാലാതിര്‍ത്തിക്കകം വീര്‍പുമുട്ടി
കരിന്തിരി കത്തി പ്പുകഞ്ഞുനീറി
അസ്വാസ്ഥ്യാഭിശപ്തമാം വിമൂകത
ഉയിര്‍ക്കൊള്ളുമി ഏകാന്തത

അന്തരാത്മാവു കാര്‍ന്നു കാര്‍ന്നേതോ
ഭൂത ഭാവി സ്മരണകളായച്ചമയു൦
നിശ്ശബ്ദദ; സര്‍ഗ ചേതനയുറഞ്ഞു
ഹിമകണമാകും വിരസതയൂറുമീ
നിമേഷങ്ങള്‍; സുഖദുഖങ്ങള്‍ തന്‍
ലാഭനഷ്ടം ഗണിക്കും ജീര്‍ണ്ണമാമേതോ
ചുവരെഴുത്തുകളില്‍
വിരാജിക്കുമമൂര്‍ത്തമാം ഭാവരസങ്ങള്‍
തുളുമ്പുന്ന വര്‍ണരാജികള്‍
ചോനലുകളരിക്കുമാരോ ചവച്ചു
തുപ്പിയ കരിമ്പിന്‍ ചണ്ടിയില്‍
കുരുത്തൊരാ വന്ധ്യമോഹത്തിന്‍
വിഷാദ മണിമുത്തുക്കള്‍
വന്‍ഹിയില്‍ പിറന്നു
വേനലില്‍ വളര്‍ന്നദൃശ്യമാം
ഭുജഗമായ് അവിരാമം
തപിപ്പിക്കും ചണ്ഡവാതമായ്
ആലസ്യത്തിന്‍ നെടുമ്തുയിലിലാഴ്ത്തും
കിരാതഹസ്തങ്ങള്‍

ഇവിടെ ജനിമൃതികളില്ല
രാവും പകലുമില്ല
ഋതു ഭേദങ്ങളില്ല ഉദയാസ്തമങ്ങളില്ല
മരീചികയാം മരുപ്പച്ചയുമില്ല
ഇവിടാര്‍ക്കുമുയിരുമില്ല
ഘടികാരങ്ങളില്‍ സൂചി മയങ്ങുന്നു
ചരടുകളില്‍ തൂങ്ങിയാടും
പാവകള്‍ മാത്രമുണ്ടിവിടെ
കവല്‍ഭൂതങ്ങളാമശരീരി കളിടക്കിടെ
അട്ടഹാസങ്ങള്‍ തന്‍ പ്രതിധ്വനിയും
അഖിലം ചൂഴും തിമിരവും


പുര്‍ത്തിയാക്കിയത് 14 ഓഗസ്റ്റ് 1981
ഒരു വിഷുവും കുറെ ഓര്‍മകളും

ന്ടെ കുട്ട്യേ ന്തായീ കട്ട്ണ്?, നാളെ വിഷു ഒന്നാന്‍തിയായിട്ട് കയ്യും കാലും ഒടിക്കുലോ യീ കുട്ടി
മൂവാണ്ടന്‍ മാവിന്‍റെ തുഞ്ചാനകൊമ്പത്ത് ഞാന്ന്കിടക്ക്വ്യാണ നല്ല ഉശിരന്‍ മാമ്പഴം, വിഷുക്കണി വെക്കാന്‍ പസ്റ്റ്..
കുട്ടന്‍ യേന്‍തിവലിഞ്ഞു കയ്യെത്തിപ്പിടിച്ചു. കിട്ടിപ്പോയി ദാ കിട്ടിപ്പോയി
ദേ മുത്തശ്ശി പിടിച്ചോ
കുട്ടന്‍ മാമ്പഴം താഴോട്ടേറിഞ്ഞു, നല്ല മുഴുത്ത മാങ്ങ
കുരുത്തക്കേടല്‍പം കൂടുമെങ്കിലും, ഈ ചെക്കന്‍റെ ഒരു കാര്യം...മുത്തശ്ശി പ്രാഞ്ചി പ്രാഞ്ചി അകത്തേക്കു പോയി
പയ്യെ പയ്യെ മാവില്‍നിന്നിറങ്ങി കയ്യിലും കാലിലും കടിച്ചു തൂങ്ങുന്ന പുളി നീറുകളെ തൂത്തെറിയുംപോള്‍ കുട്ടന് ഒട്ടും വേദനിച്ചില്ല
മാങ്ങ കിട്ടിയല്ലോ, ഈ വേദന ഒന്നുമല്ല
നാളെ വിഷു.,കുട്ടന് വളരെ സന്തോഷമുള്ള ദിവസമാണ്.,അപ്പൂപ്പനും,അച്ഛനും,മുത്തശ്ശിയും, പിന്നെ രാധേച്ചിയും എല്ലാരും വിഷുക്കൈനീട്ടം തരും, പിന്നെ അമ്മ മാത്രം വരില്ല
അമ്മയെക്കുറിച്ചോര്‍ത്തപ്പോള്‍ കുട്ടന്‍റെ കണ്‍പീലികള്‍ നനഞ്ഞു
ഉണ്ണിക്കൈ വളര് വളര് വളര്.,കുട്ടനെ തേക്കിനിയിലെ ചാരുപടിയിലിരുത്തി ദേഹമാസകലം പേരാറിയാത്ത നല്ല മണമുള്ള യേതോ എണ്ണ തേപ്പിക്കുമ്പോള്‍ അമ്മ പതിയെ മൂളുമായിരുന്ന പാട്ട്
പിന്നെ അമ്മയെന്താ കുട്ടനെ തനിച്ചാക്കിയിട്ട് എങ്ങോട്ടോ പോയത്?
ആവോ
കുട്ടന്അറിയില്ല; കൂട്ടനൊന്നുമറിയില്ല; പക്ഷേ അമ്മയുടെ കഞ്ഞിപ്പശയുടെ മണമുള്ള മുണ്ടിന്‍റെ കോന്തലില്‍ പിടിച്ചു തത്തി തത്തി നടക്കുമ്പോഴും കുട്ടന് അമ്മയെപ്പറ്റി ഒന്നുമറിയില്ലായിരുന്നു
ഒരു വിഷുവിന്‍റെ തലെന്നാളായിരുന്നു അത്
അമ്മ കുട്ടനെ തനിച്ചാക്കി എങ്ങോട്ടോ പോയത്
ഉറങ്ങിക്കിടന്ന അമ്മയെ വെളുത്ത തുണികൊണ്ട് മൂടിയിട്ട് അവര്‍ എങ്ങോട്ടോ കൊണ്ടുപോയി,. പിന്നെ അമ്മ ഒരിക്കലും തിരിച്ചു വന്നില്ല
രാധേച്ചിയോട് ചോദിച്ചാല്‍ ഒന്നും പറയില്ല, ചിലപ്പോള്‍ തനിയെ യിരുന്നു കരയുന്നത് കാണാം
ആ കൊല്ലം വിഷുക്കണി വച്ചില്ല., കുട്ടന് കൈനീട്ടവും കിട്ടിയില്ല
_പിന്നെ തെക്കിനിയിലും, അടുക്കളയിലും, തൊഴുത്തിലും, കുട്ടന്‍ അമ്മയെ തിരഞ്ഞു നടന്നെങ്കിലും ആരും പറഞ്ഞില്ല അമ്മ എങ്ങോട്ട് പോയെന്ന്‍
അച്ചന് എപ്പോഴും ദേഷ്യമാണ് ; കുട്ടന് അച്ഛനെ പേടിയാണ്
ടാ ബടെ വന്ന്‍ നിന്നോ ന്ന്‍ട്ട രണ്ടുകയ്യും നീട്ടിവാങ്ങിക്കൊ..
അച്ഛന്‍ കൈനീട്ടം തരാന്‍ വിളിക്കുമ്പോള്‍ മടിച്ചു മടിച്ചാണ് പോകുക
ന്നാലും കൈനീട്ടം കിട്ടണത് നല്ല കാര്യല്ലെ;
അതുകൊണ്ട് പോകും;
എന്നിട്ട് വെറ്റിലയില്‍ പൊതിഞ്ഞ അഞ്ചുരൂപാ ത്തുട്ടെടുത്തും കൊണ്ട്
ഒറ്റ ഓട്ടമാണ് മുത്തശ്ശിടടുത്തേക്ക്..
ഉത്തരത്തില്‍ തിരുകി വച്ചിട്ടുണ്ട് തുടുത്ത നിറമുള്ള ചൂരല്‍ വടി
ഒന്നുരണ്ടു പ്രാവശ്യം അതിന്‍റെ സ്വാദറിഞ്ഞതാണ
ഒരിക്കല്‍ കുട്ടന് ദേഷ്യം വന്നപ്പോള്‍ കൈയ്യിലിരുന്ന പൂച്ചക്കുട്ടിയെ അച്ഛന്‍റെ മാറത്തേക്ക് വലിച്ചോരേറുകൊടുത്തു, പൂച്ചക്കുട്ടി പ്രാണരക്ഷാര്‍ത്തം അച്ഛന്‍റെ നെഞ്ചത്ത് അള്ളി പ്പിടിച്ചു, അതിന്‍റെ പാട് ഇപ്പോഴും കാണാം അച്ഛന്‍റെ നെഞ്ചത്ത്..
അന്ന്‍ അച്ഛന്‍ പുരക്കുചുറ്റും കുട്ടനെ ഓടിച്ചിട്ടു പിടിച്ചു കണക്കിന് തല്ലി
പിന്നൊരിക്കല്‍ കാര്യസ്തന്‍ രാമന്നായരുടെ കിണ്ണത്തിലേക്ക് തേരട്ടയെ വലിച്ചെറിഞ്ഞതിനാണു തല്ല് കൊണ്ടത്
രാമന്‍നായര്‍ ഊണ് കഴിക്കുകയായിരുന്നു, കുട്ടന്‍ കറമ്പി പ്പശുവിന്‍റെ വാലില്‍ സൂചി കൊണ്ട് കുത്തിയത് അച്ചനോട് പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞുകൊടുത്തു രാമന്‍നായര്‍, കുട്ട്ന് ദേഷ്യം വരാതിരിക്കുമോ
ചൊറില്‍തന്നെ തേരട്ട വീണത് അച്ഛന്‍ കണ്ടു പിന്നെ അടിയുടെ പൊടിപൂരമായിരുന്നു
അമ്മയുള്ളപ്പോള്‍ ഓടിച്ചെന്ന് അമ്മയുടെ പിറകില്‍ അഭയം പ്രാപിക്കും, " മതി എന്‍റെ കുട്ട്യേ തല്ലീത, അതിന്‍റെ കയ്യോ കാലോ ഓടിഞ്ഞാല് ഞാന്‍തന്നെളളു നോക്കാന്‍
അമ്മ ശബ്ദം ഉയര്‍ത്തുംപോള്‍ അച്ഛന്‍ മുറുമുറുതതുകൊണ്ട് ഉമ്മറത്തേക്ക് പോകും
ആ ചൂരല്‍ വടി ഒരു ദിവസം കുട്ടന്‍ കത്തിച്ചു കളയുന്നുണ്ട്
പിന്നെ അച്ഛനെന്തു ചെയ്യൂമെന്നറിയണമല്ലോ
തണുത്ത കൈവിരലുകള്‍ മുഖത്തു പതിച്ചപ്പോള്‍ കുട്ടന്‍ കണ്ണ് തുറക്കാന്‍ ശ്രമിച്ചു.
അരുത് ഉണ്ണ്യെ കണ്ണടച്ചുപിടിച്ചോളുണ്ട്, കണി കാണന്ടെ,
ഓ വിഷു., കുട്ടന് ഓര്‍മവന്നു., മുത്തശ്ശി കുട്ടന്‍റെ കണ്ണും പോത്തി പതുക്കെ കണി വച്ച സ്ഥലത്തേക്കു നയിച്ചു
അമ്മയുള്ളപ്പോള്‍ അമ്മ കുട്ടനെ തോളത്തെടുത്തുകൊണ്ടു പോകും
പാതി മയക്കത്തില്‍ അമ്മ പറയുന്നത് കുട്ടന് കേള്‍ക്കാം "കണ്ണിറുക്കി പിടിച്ചോളു ഉണ്ണ്യെ, കണി കാണണടെ
കണി കണ്ടു കഴിഞ്ഞാല്‍ കൈനീട്ടം കിട്ടും
ഏറ്റവും സന്തോഷമുള്ള കാര്യമതാണ
പിന്നെ മുറ്റത്തെക്കൊരു ചാട്ടമാണ്
പടക്കം കൊളുത്തണ്ടേ;
തെക്കേലെ ബീരാന്‍റെ മകന്‍ കുഞ്ഞാലി വരും., കുഞ്ഞാലിക്ക്
കൂട്ടനെക്കാള്‍ മൂന്നു വയസ്സു മൂപ്പുണ്ട്
കുഞ്ഞാലി കറുത്തിട്ടാ, കുട്ടനാനെങ്കി നല്ല വെളുപ്പും
കുട്ടനെ കിണറ്റിന്‍ കരയില്‍ വച്ച് അമ്മ കുളിപ്പിക്കുമ്പോള്‍ കുഞ്ഞാലി കളിയാക്കും
കുളിക്കണ കുട്ടി കറുമ്പന്‍കുട്ടി കുഞ്ഞാലിക്കുട്ടി വെളുത്ത കുട്ടി
അസൂയയാ കാറുംപന് നീ ന്ടെ കൈയ്യീന്ന് മേടിക്കും ചെക്കാ പൊയ്ക്കോ അവ്ട്ന്നെ
അമ്മ കുഞ്ഞാലിയെ ഓടിച്ചുവിടും
ന്നാലും കുഞ്ഞാലിയും കുട്ടനും നല്ല കൂട്ടാണ്
ഒരു ദിവസം തൊട്ടില്‍നിന്ന് ഒരു ചത്ത നീര്‍കോലികുഞ്ഞിനെ ഒരു കോലിന്‍റെ അറ്റത്ത് തൂക്കി കൊണ്ടുവന്നു കുഞ്ഞാലി
കുട്ടാ ദ്കണ്ടോ ഞാന്‍ ഇതിന് ജീവന്‍ വരുത്തും, ഈ പച്ച ഈര്‍കിലി കൊണ്ട് തല്ല്യാല്‍ ഇതിന് ജീവന്‍ വരും , പുള്ളോട്ടിലെ മന്ത്രവാദി കാട്ടണ ഞാന്‍ കണ്ടിരിക്കിന്
ന്നാ കാണിക്ക്...കുട്ടന് ധൃതിയായി
വേലിക്കരുലെന്‍തെടുക്ക കുട്ടാ നീയ് ..ബ്ടെ വാടാ ചെക്കാ,

അച്ഛനാണ് കുട്ടന്‍ ജീവനും കൊണ്ടോടി ശരം വിട്ടപോലെ അടുക്കള വാതുക്കല്‍ എത്തി മുത്തശ്ശിയുടെ പിറകിലോളിച്ചപ്പോഴേ സമാധാനമായുള്ളൂ
പിന്നെ കുഞ്ഞാലിക്കു മാത്രമേ പടക്കം നന്നായി കൊളുത്താനറിയൂ
ഒരു വല്യ കമ്പെടുത്ത് അതിന്‍റെ തലക്കല്‍ ഒരു മെഴുകുതിരി ചുറ്റികെട്ടി അതുകൊണ്ടാണ് കുട്ടന്‍ പടക്കം കൊളുത്തുക
കുഞ്ഞാലി ഓലപ്പടക്കം ഒന്നൊന്നായെടുത്ത് ഗ്ലാസ്സുപൊട്ടിയ ചിമ്മിനി വിളക്കില്‍ കത്തിച്ച് ശൂ ന്നും പറഞ്ഞ് ഒറ്റ യേറ്
ആകാശത്തു വച്ച് അത് പൊട്ടുമ്പോള്‍ നല്ല ശേലാണ്
പിന്നെ കുഞ്ഞാലി വായില്‍ മണ്ണെണ്ണ നിറച്ച് ഒരു വിദ്യ കാണിക്കും
ഒരു തീപ്പെട്ടി എടുത്ത് കൊളുത്തി ഒറ്റ തുപ്പാണ് ഒരു തീ ഗോളം ആകാശത്തെക്കൂ പറന്നുപോകുന്നത് കാണാന്‍ നല്ല രസമാണ്
കുട്ടന്‍റെ കണ്ണില്‍ കുഞ്ഞാലി ഒരു മഹാനാണ്
കുഞ്ഞാലിക്കു മാത്രം ചെയ്യാന്‍ പറ്റുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്
ഇതുപോലെ
പിന്നെ കുഞ്ഞാലി ബീഡി വലിക്കും എന്നിട്ട് മൂക്കില്‍ കൂടെ പുക വിടും, വലിയ വലിയ പുക ചുരുളുകള്‍ തെരു തെരെ ഉണ്ടാക്കി ഊതി വിടും ഒരു ദിവസം കുട്ടനും തോന്നി അതുപോലൊന്ന് ഉണ്ടാക്കണംന്ന്
കുഞ്ഞാലി ഒരു വിധത്തിലും സമ്മതിച്ചില്ല.,പിന്നെ ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ പറമ്പിന്ടെ വടക്കേ അറ്റത്തുള്ള കുട്ടിപ്പന യുടെ പിറകില്‍ വച്ച് കുട്ടന്‍റെ കയ്യില്‍ കത്തുന്ന ഒരു ബീഡി വച്ച് കൊടുത്തു
ന്ടെ പടച്ചോനെ ങടെ ബാപ്പ അറിഞ്ഞാല്‍ ഞമ്മടെ മയ്യത്താണ് പഹേനെ വേഗം വലിച്ചാളി
കുട്ടന് ബീഡി വലിക്കാനറിയില്ല
ങള് കോലൈസ് ഉരിഞ്ചണ പോലെ വലിച്ചാളി
കുട്ടന്‍ ഐസ് ഈമ്പി കുടിക്കണ പോലെ ബീഡിപ്പുക വലിച്ചുവിട്ടു
ഹൊ പിന്നത്തെ പുകില് കാണാന്‍ കുഞ്ഞാലി നിന്നില്ല ചുമയോട് ചുമ കുട്ടന് തല ചുറ്റുന്ന പോലെ തോന്നി
ബഹളം കേട്ട് രാധേച്ചി ഓടി വന്നു
നീ എന്താ ഇവ്ടെ കാട്ടണെ., അയ്യയ്യോ നീ ബീഡി വലിക്യാ
ഞാന്‍ ഇപ്പതന്നെ അച്ചനോട് പറയണുണ്ട്
കുട്ടന്‍റെ കയ്യില്‍നിന്ന് ബീഡിക്കുറ്റി താഴെവീണു
ഒരു വിധത്തിലാണ് രാധേച്ചിയെ വശത്താക്കിയത്
ആകാശം കാണാതെ മലയാളം പാഠപുസ്തകത്തിന്‍റെ 30 ആം താളിനുള്ളില്‍ ഒളിപ്പിച്ചുവച്ചിരുന്ന മയില്‍പ്പീലി കണ്ണും, ചുകന്ന നിറമുള്ള രണ്ടു ഗോലിയും, പിന്നെ രാവുണ്ണി തന്ന കാന്തത്തിന്‍റെ കഷണവും കൊട്ക്കാമെന്ന് പറഞ്ഞപ്പോള്‍ രാധേച്ചി സമ്മതിച്ചു
********* ********** ********** ************ **********
വര്‍ഷങ്ങള്‍ കടന്നു പോകുമ്പോള്‍ എന്തൊക്കയോ നഷ്ട മാവുകയായിരുന്നു
വെള്ളാരങ്കുന്നും ,ഒറ്റാലെ ഭാഗവതിക്കാവും.,തുടുത്ത കശുമാങ്ങ ഊഞ്ഞാലാടുന്ന മേനോത്തെ പറമ്പും , മനസ്സിന്‍റെ ഏതൊ കോണില്‍
വിഷാദച്ഛവിയാര്‍ന്ന ഒരു നോവിന്റെ നിഴലുപോലെ പിന്‍തുടരുന്നു
ഇന്നും മറക്കാന്‍ കഴിയാത്ത വിസ്മൃതിയുടെ നനുത്ത മേലാപ്പണിഞ്ഞ
ഓര്‍മകള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു
ഇവിടെ ഈ മെഗാ സിറ്റിയില്‍ ശ്വാസം വിടാന്‍ പോലും ഘടികാര സൂചികള്‍ വിലക്കുമ്പോള്‍ വല്ലാത്ത ഒരു നഷ്ട ബോധം
കുഞ്ഞുമകള്‍ അഞ്ചാം നിലയിലുള്ള ഫ്ലാറ്റിന്‍റെ ബാല്‍കണിയിലൂടെ
കമ്പിത്തിരി ചുഴറ്റി ആഹ്ലാദിക്കുമ്പോള്‍ ഓര്‍ത്തുപോകുന്നു
അവള്‍ക്ക്അറിയില്ലല്ലോ ഇതൊന്നുമല്ല യഥാര്‍ത്ഥത്തില്‍ വിഷുവെന്ന്

അജയ് മേനോന്‍ 19 ജൂലൈ 2010

Friday, July 16, 2010

തിരയുന്നു ഞാനെന്നെ

നിര്‍നിദ്ര രാവുകള്‍ നീളെ തിരഞ്ഞു ഞാന്‍
യെന്നെയാ തിമിരത്തിലൊന്നുമേ കണ്ടീല
യെന്‍നിഴല്‍ പോലുമിന്നന്യമായ്തീര്‍ന്നുപോയ്
യെങ്ങുപോമെങ്ങുപോ മേന്നെഞാന്‍കണ്ടീല

ഇന്നിനിയില്ല ഇനി നാളെയെന്നതു
മില്ലിനി യെന്നും പുരാവൃത്ത പൂരിതം
പിന്നോട്ടുനീങ്ങും ഘടികാര സൂചികള്‍
പിന്നിട്ട നാഴിക വീണ്ടും രചിക്കുന്നു

മ്രിത്യുലോകം വിട്ടു മണ്ണില്‍ പതിക്കുന്നു
മര്‍ത്യരായ് വീണ്ടുമുയിര്‍ക്കുന്നു പാപികള്‍
സൂര്യന്‍ പടിഞ്ഞാറുതിക്കുന്നിതൂഴിയോ
കീഴ്മേല്‍ മറിഞ്ഞു തിരിയുന്നു നിസ്തന്‍ദ്രം

ഒരു നൂറുസോദരര്‍ വീണ്ടും പിറക്കുന്നി
തഴിയുന്നു ചേല പഞ്ചലിതന്‍അഴലിന്നൊ
രവനമായ് തീരാത്തൊരരവിന്ദ നാമങ്ങള്‍
കാലികാല വൈഭവ മെന്നോര്‍ത്തു കേഴുന്നു

ഒരുതുള്ളി അരിവെന്ത നീരിനായ് കേഴുന്ന
തെരുവിന്‍റെ മക്കള്‍ പുനര്‍ജനിച്ചീടുന്നു
ഒരുതപ്ത ഹൃദയതുടിപ്പിന്‍റെ താളത്തില്‍
ഉലയുന്ന രോദനമുയീര്‍ത്തെഴുന്നേല്‍ക്കുന്നു

അനുപദം പൊരുമീ മിഥ്യാവബോധത്താല്‍
അലയുന്ന പ്രാണന്‍റെ അവസാനശ്വാസത്തില്‍
ഉറയുന്നോരന്‍തിമാവേശതുടിപ്പാര്‍ന്നു
തിരയുന്നു ഞാന്‍ വീണ്ടുമെന്നെ തിരയുന്നു

പൂര്‍ത്തിയാക്കിയത് 08 മേയ് 1992
അരുളപ്പാട്

ചെമന്ന പട്ടും കുറിയും ചാര്‍ത്തി
ചെമന്ന കണ്ണില്‍ ചെന്‍തീയാളി
ചെന്നിണമൂറ്റാന്‍ ചുണ്ടുനനയ്ക്കാന്‍
വെമ്പും കൈകളില്‍ വാല്‍മുനമിന്നി

വടക്കേക്കരയിലെ തെക്കേക്കരയിലെ
വള്ളുവങ്കുന്നിലെ പുള്ളുവഞ്ചിറയിലെ
കൊല്ലനും കുറവനും മനക്കലെ ആഡ്യനും
പുഴക്കരെ മൂപ്പനും കൂട്ടരും കെട്ടിയോളും
പണിക്കനും പാണനും പാടത്തെ പണിയാളും
ഇമവെട്ടാതുഴിഞങ്ങു നോക്കിനിന്നൊരുനേരം
കലികൊണ്ടു തുള്ളുന്നു കോമരമാഞ്ഞാഞ്ഞു
വിറക്കുന്നു മാറത്തെ വിയര്‍പ്പങ്ങു തിളക്കുന്നു
പൊടിമണല്‍ തിരശ്ശീല തീര്‍ക്കുന്നു
ചുറ്റമ്പല വിലക്കുകലുലയുന്നു
മണി താനെ മുഴങ്ങുന്നു
കാളിയമ്മേ മാരിയമ്മേ കരക്കാരെ വെടിയൊല്ലേ
ഞാറ്റുവേല കാത്തു കുഴയുന്നു കണ്ണുകളെരിയുന്നു
വയറുകളൂരുകുന്നു കൃഷീവലന്നുയിരുമാ വരണ്ടമണ്ണും
ആയിരം കാതുകളരുളപ്പാടും കാത്തൊരായിരം
കണ്ണുകളുറക്കവും വെടിഞ്ഞങ്ങു
തുരുംപിച്ച കുത്തുവിളക്കുതിര്‍ക്കുന്ന പ്രകാശത്തില്‍
തിളങ്ങുന്നു കതിര്‍കറ്റ സ്വപ്നം കാണുന്നു
ആവേശമൂര്‍ച്ചയില്‍ തുരുതുരെ വെട്ടുന്നു
ചുടുചോര ചീറ്റുന്നു
നീണ്ടമുടിയിഴയിലൂടവ ചെറുചെറു ചാലു തീര്‍ത്തു
പതിക്കുന്നു;പൊടിമണ്ണുതുടുക്കുന്നു
ജനമാര്‍ത്തു വിളിക്കുന്നു;
അറുപതുതിരിയിട്ട നിലവിളക്കൊളി ചിന്നിചിതറുന്നു
അവന്‍ ദേവിയാവേശിച്ചോരവന്‍ അട്ടഹസിക്കുന്നു

തെക്കേലെ ച്ചെറുകന്നിപ്പെണ്ണിന്‍ കുളിതെറ്റിയതെന്തേ
വടക്കേലെ ച്ചെറുമന്‍റെ ജഡമാറ്റില്‍ പൊന്തിയതെന്തേ
ആണ്ടറുതിക്ക് തേവിയമ്മക്കൊരു കുരുതി നല്‍കാത്തതുമെന്‍തെ
തിരുനാളിനു മുന്‍പ് തേവീടെ വിഗ്രഹം കട്ടോണ്ട്പോയതുമെന്‍തെ
പകരം പ്രതിഷ്ടിച്ച കനക വിഗ്രഹത്തില് പകുതി മായം ചേര്‍തതെന്തേ
തേവികോപിച്ചുശപിച്ചവളെന്കിലോ നാടു മുച്ചൂടും നശിച്ചുപോമേ

ഇത്രയും ചോല്ലീട്ട് കോമരം വീഴുന്നു
അന്തിക്ക്മോന്തിയ കള്ളു ഛര്‍ദിക്കുന്നു..

പൂര്‍ത്തിയാക്കിയത് 21 ഒക്ടോബര്‍ 1981
അജയ്

ചാരായം

ചാരായം

ഭ്രാന്തു തളച്ചൊരു ചങ്ങലവെട്ടി
പ്പൊട്ടിച്ചോടിയോരന്തേവാസി
മുക്കിനുമുക്കിനു കേള്‍ക്കും
സുന്ദര സോഷ്യലിസത്തിന്‍ വേരുകള്‍തേടി;
ആരോ ചൊല്ലി സോഷ്യലിസത്തിന്‍
വേരുകള്‍ അമ്പേ ഖദറില്‍തന്നെ
ഖദറുമ്തേടിഅലഞ്ഞുഭ്രാന്തന്‍
ഇടവഴി പെരുവഴി പിന്നിട്ട്ഒടുവില്‍
നഗരം ഉടുതുണിയുരിയും തെരുവില്‍
ഒരു ഫോറിന്‍കാറിന്‍പിന്‍സീറ്റില്‍
ഖദര്‍കണ്ടു കണ്‍കുളിരെ കണ്ടു
ഖദറില്‍ രക്ത കറകള്‍ കണ്ടു
മറ്റുളൊരുടെ സ്വേദം കണ്ടു
പക്ഷേ കണ്ടില്ലവിടെ ,സോഷ്യലിസത്തരി;
വീണ്ടും യാത്ര തുടര്‍ന്നു ഭ്രാന്തന്‍
വഴിയില്‍ തെണ്ടിനടക്കും
യത്തീമുകളുടെ മിഴികളിലൂറിയ
കണ്ണീര്‍തിര്‍ത്ത കയങ്ങള്‍ കണ്ടു
വണ്ടിവലിച്ചു കിതച്ചു തളര്‍ന്നു
വരുന്നവനോതി സോഷ്യലിസത്തിന്‍
വേരുകളയ്യോ ചുവപ്പിലത്രേ;
ചുവപ്പും തേടിയലഞ്ഞു ഭ്രാന്തന്‍
ജാഥക്കൈകള്‍ പിടിക്കും ചെങ്കൊടി കണ്ടു
പകച്ചു പക്ഷേ കണ്ടില്ലവിടെ
സോഷ്യലിസത്തിന്‍ വേരുകള്‍;
മുന്നോട്ടാഞ്ഞു നടന്നു വീണ്ടും
പെട്ടിക്കടയിലെ കീറചാക്കിന്‍
മുക്കിലിരുന്നൊരു പട്ടി കുരച്ചു ;
വരു നീ ഭ്രാന്താ ,സോഷ്യലിസത്തിന്‍
വേരുകള്‍ ചേര്‍ത്തു കഷായം വെക്കാന്‍
നീയും കൂടെ ,
കൂടെച്ചെന്നു പാവം ഭ്രാന്തന്‍
വീട്ടുകാരി വിളമ്പി കഞ്ഞി
എല്ലാവര്‍ക്കും ഒരു തവി വീതം ( പട്ടിക്കൊ ?)
രാത്രിയിലും അവര്‍ കഞ്ഞി വിളമ്പി
എല്ലാവര്‍ക്കും അരത്തവി വീതം
കാലത്തും അവര്‍ കഞ്ഞി വിളമ്പി
എല്ലാവര്‍ക്കും മരത്തവി മാത്രം
വീടുകാരി വിളമ്പിയ കഞ്ഞിയിലില്ല
തവിയിലുമില്ല സോഷ്യലിസത്തരി
വീണ്ടും അലഞ്ഞു നടന്നു ഭ്രാന്തന്‍
ഒരു കൊച്ചു ചെറുക്കന്‍ മാടി വിളിച്ചു
സോഷ്യലിസത്തിന്‍ വേരുകളെല്ലാം
കാട്ടാം ഞാന്‍ പോരു നീ എന്‍ കൂടെ;
അങ്ങോട്ടോടി ചെന്നു ഭ്രാന്തന്‍
കണ്ടു, കണ്ണുനീറച്ചും കണ്ടു
പുതുപുത്തന്‍ കാറുകള്‍,
സൈക്കിളുകള്‍ റിക്ഷകള്‍;
തേഞ്ഞ ചെരിപ്പുകള്‍
പിന്നെ പോസ്റ്ററുകള്‍,
ബാനറുകള്‍, പീളകെട്ടിയ കാളവണ്ടികള്‍
ഖദറുകള്‍; ചെങ്കൊടികള്‍.,
കാഷായ വേഷങ്ങള്‍
കഴുത്തുനീണ്ട കുപ്പികള്‍; ചില്ലുഗ്ലാസ്സുകള്‍
വീര്‍ത്ത കുംഭകള്‍, മണികള്‍, കുരിശുകള്‍
പിന്നെ ചന്ദ്രക്കലകള്‍; പുസ്തകസ്സഞ്ചികള്‍
വിയര്‍പ്പ് നാറുന്ന കൈലികള്‍
തലനരച്ചോര്‍ തല കറുത്തോര്‍
തലതിരിഞ്ഞോര്‍; തലയില്ലാത്തോര്‍
പിന്നെ സോഷ്യലിസത്തിന്‍
നീണ്ട ...വേരുകള്‍;
ഭ്രാന്തന്‍ സന്തോഷത്തോടെ പാടി
കണ്ടെത്തി ഞാന്‍ കണ്ടെത്തി
സോഷ്യലിസത്തിന്‍ വേരുകള്‍
സോഷ്യലിസം കുടിയേറിപ്പര്‍ത്തോര്
ഗെഹാമിതത്രേ സഹജന്‍മാരേ
പാടുക പാടുക സോഷ്യലിസത്തിന്‍
നൂതന ഗാനം ചാരായം...

on 23 rd february 1982