Saturday, October 23, 2010

അഭിനവ യാചകന്‍

ജാതി ഞാന്‍ചോദിച്ചീല ഭഗിനി നിന്നോടുഞാന്‍
ചോദിച്ചതൊരു വോട്ട്, മോഹനം
നിന്‍റെ വിരല്‍തുമ്പൊന്നാ വോട്ടു യന്ത്ര-
ലലാടത്തിങ്കല്‍മെല്ലെയൊന്നമര്‍ത്തുമ്പോള്‍
എത്ര ധന്യനായ്‌ ചമയും ഞാന്‍,
ജയിച്ചു വരുമ്പോഴി നാടിന്‍റെമുഖച്ഛായ
മാറിടും, പഞ്ചായത്താകമാനം,ഭാഗ്യത്താല്‍,
(ആത്മഗതം: പിന്നെ എന്‍റെ വിടിന്റെയും)
പഞ്ചവത്സരം ഭരിക്കെന്നായ്കില്‍ നല്‍കും
സ്ത്രികള്‍ ക്കെന്നുമേതൊഴില്‍ കണ്ടെത്തിടാന്‍-
സുചി നുല്‍ കിറ്റും, പിന്നെ സേഫ്റ്റി പിന്‍
അത് വേറെ.,ഓരോരോ കുടുംബത്തിന്നുതകും
വിധം ഒരാള്‍ ക്കെങ്കിലും തൊഴില്‍, സ്വയം
ചെയ്കില്‍, ഹായ്‌ നോക്കുകുലിയും, പിന്നെ
വാക്കുകുലിയും നല്‍കാം,
കേര വൃക്ഷം കേറി കുലകള്‍ പറിക്കുവാന്‍
കൂലി ഞാന്‍ നൂറാക്കിടാം,കൃഷിക്കും വേണ്ടേ വൃദ്ധി!
ദാരിദ്ര്യ രേഖ യമ്പേ പറിച്ചു മാറ്റിടുവാന്‍
വാറ്റുകേന്ദ്രങ്ങള്‍ ഫ്രീയായ്‌ നടത്താന്‍ ലൈസന്‍സ് നല്‍കും
ഇന്നു നിങ്ങള്‍ നല്കുമീ വോട്ടിനുപ്രതിഫലം
നിങ്ങള്‍ക്ക് നല്‍കും നുനം വിശ്വസിച്ചീടു കെന്നെ
തത്കാലം ബോണസ്സായിട്ടിതു വാങ്ങിക്കൊള്‍വിന്‍
അഞ്ഞൂരു രൂപയും, സ്മാളും;കൊറിക്കാന്‍ ബിരിയാണി.

Wednesday, October 13, 2010

വീണ്ടും ചില കുഞ്ഞു(ണ്ണി )ചിന്തകള്‍

വീണ്ടും ചില കുഞ്ഞു(ണ്ണി )ചിന്തകള്‍

നര്‍മം മര്‍മത്തേറ്റാല്‍ കര്‍മം പാഴാകുമോ
കര്‍മം പാഴായാല്‍ നര്‍മം കൊണ്ടെന്തു കാര്യം?

എട്ടിലെ പശു പുല്ലുതിന്നില്ല
പൂശ നാല് കൊടുത്താല്‍
പുല്ലല്ല എല്ലും തിന്നും

കാട്ടിലെ മരം. എന്‍റെ ആന
വീട്ടിലെത്തിച്ചാല്‍ രണ്ടുണ്ട് കാര്യം
നോട്ടും കിട്ടും പിന്നെ വോട്ടും കിട്ടും

പാതിരാക്ക് കൂകുന്ന കോഴി
പിടക്കോഴി..., പിന്നെ
കാലത്ത് കൂകുന്ന കോഴി
ഏതു രാക്കോഴി ?

വീടുണരുമ്പോള്‍ നാടുണരണം
നാടുണരുമ്പോള്‍ ലോകമുണരണം
പക്ഷേ ഈ ലോക്മുണര്ന്നിട്ടുവേണം
എനിക്കൊന്നെണീക്കാന്‍.

ആനവണ്ടി

ആനവണ്ടി

കാലമെറെയായീ നിരത്തുക്കളില്‍
തേരപ്പാര നിരങ്ങി നീങ്ങുമാനവണ്ടികള്‍
കാലം മാറി, കോലവും മാറി,ക്കൊമ്പും മാറ്റീ-
ട്ടിലക്ട്രിക് ഹോണാണിപ്പോള്‍; പക്ഷെ
മാറീട്ടില്ല; ശീലങ്ങള്‍ തെല്ലുമേ
സ്റ്റോപ്പിലോ നിര്‍ത്തില്ല, നിര്‍ത്തിയാല്‍ കേറ്റില്ല;
ഇനി കേറ്റിയാലോ ടിക്കറ്റിന്‍ ബാക്കി
തരുകയുമില്ല, ഹാ കഷ്ടം
കുട്ടികളെ, കുത്തി നിറയ്ക്കുമായ്കിലും
ഒട്ടും സംസ്കാരമില്ലാതെ തിക്കിക്കേറ്റും
ഓസ്‌, പിസി.പാസ്‌. ഇവ മൂന്നും,
ഏറ്റമരോചകം, ആനവണ്ടിക്ക്.

പൂവാലരെക്കാള്‍ ശല്യമാണ് ചില
പുതു ഡ്രൈവര്‍ മാര്‍ക്കിന്ന‍ഹോ;
കണ്ണാടിയില്‍ പെണ്‍ നിറം കണ്ടാല്‍
പിന്നെയോട്ടം: ട്രപ്പിസുകാര്‍ ഭേദം;
പോതുമരാമത്തിന്‍ കുഴിക്കിണറുകള്‍
വഴിനീളെ, അതിലാഴ്ന്നെന്നാകിലാക്സിലും
പോയിക്കിട്ടും; പിന്നെ പല്ലുമെല്ലും-
തിരികെ ഒട്ടിച്ചെടുക്കാന്‍,നെട്ടോട്ട-
മോടണമീ പട്ടണത്തില്‍;
എങ്കിലും കേരള മക്കള്‍ തന്‍ പ്രിയ
വാഹനമിവനല്ലോ ആനവണ്ടി,
കാലമേറെ ക്കഴിഞ്ഞാലുമിനിയ-
ക്കോലമൊട്ടങ്ങ്മാറിയാലും...

അജയ്‌
ഇന്ന് കാലത്ത് സൈഡ് തരാതെ പോയ ആനവണ്ടി കണ്ടപ്പോള്‍ തോന്നിയത്‌

അജയ്‌

Monday, October 11, 2010

ചില കുഞ്ഞുണ്ണി ചിന്തകള്‍

ചില കുഞ്ഞുണ്ണി ചിന്തകള്‍

ഉണ്ണിക്കുണ്ട് കളിപ്പാട്ടം
തന്നാലോടും നല്പാട്ടം
ചാവിക്കൈകള്‍ തിരിചില്ലേല്‍
ചത്തുകിടക്കുംവെറുംപാട്ടം

പച്ചമരത്തിലെ തത്ത
പിച്ച നടക്കാ തത്ത
പാട്ടൊന്നു പാടും തത്ത
പാഠം മറക്കാ തത്ത

കാലം പോയി കഥ മാറി
നെറ്റും ചാറ്റും വരവായി
കുട്ടിനു വേണ്ട വയറ്റാട്ടി
പേറ്റിനു പോലും സെല്‍ഫോണ്

മതം മനുഷ്യന്‍റെ നന്മ മാത്രം
മനുഷ്യന്‍ നന്നായാല്‍ മതം നന്നാവും
മതം മാറിയാല്‍ മനുഷ്യന്‍ മാറും
മനുഷ്യന്‍ മാറിയാല്‍ മതം മാറുമോ?

കള്ള് നല്ല കള്ള്
തെങ്ങിലുള്ള കള്ള്
താഴെ വന്നാല്‍ കള്ള്
മായാമായ കള്ള്

ഇനി പിന്നിട്
കുഞ്ഞുണ്ണി മാസ്ടരോട് ക്ഷമ
അജയ്‌

ഒരു പാരടി

(റംസാന്‍ലെ ചന്ദ്രികയോ എന്ന മട്ട്)

ജപ്പാന്‍ കുടി വെള്ളമോ, സ്മാര്ടായ സിറ്റിയോ
റോഡും കുഴിച്ചു നാടും മുടിച്ചു, പോകയോ പോകയോ പോകയോ
ജപ്പാന്‍ കുടി വെള്ളമോ

ഭുട്ടാന്‍ ലോട്ടറിക്കു കമ്മിഷനടിച്ചതും,
കള്ളില് മായം ചേര്‍ത്തതും, വിണ്ടും ചേര്‍ത്തതും
മുന്നാറിന്‍ മുഖഛായ മാറ്റി,
പിന്നെയോ ,മുക്കിനു മുക്കിനു ധര്‍ണ നടത്തി
രസിക്കയോ, ഭരിച്ചു രസിക്കയോ
വെറുതെ എല്ലാം വെറുതെ ഇനി തലക്കുമുകളില്‍
ശൂന്യാകാശം, താഴെ മരുഭുമി, താഴെ മരുഭുമി

ഏതോ വര്‍ഗിയതതന്‍ വലം കൈയായ് നില്‍ക്കുമി
ചേരികള്‍, പോറ്റും നായകര്‍, നാട്ടിന്‍ പാലകര്‍;
എങ്ങുമേ ഇല്ലൊരു നീതി, ഭീകരര്‍ പെക്കലി തുള്ളും
നാടിതുതാന്‍ എന്‍ കേരളം.
ഇലക്ഷന്‍ വരുന്നിലക്ഷന്‍, ജനം മടുത്തു
വൊട്ടിന്‍ നിരര്തമാമീ കളികള്‍, കള്ളകളികള്‍...
ജപ്പാന്‍ കുടി വെള്ളമോ....


അജയ്‌
ഇത് ഒരു രാഷ്ട്രിയ പാര്‍ട്ടി യുടെയും കുറ്റം കാണാനല്ല; ഈ നാടിന്‍റെ അവസ്ഥ മാത്രം ചിതൃകരിക്കാനാണ്.
അജയ്‌


ജപ്പാന്‍ കുടി വെള്ളമോ

Sunday, October 10, 2010

നാടകാന്തം കവിത്വം

നാടകം നാടകം നാടാകെ നാടകം
വിട്ടിലും, കാട്ടിലും, മേട്ടിലും നാടകം
ആരാട്നെ അമ്മക്ക് പ്രന്തെന്നു കേട്ടപ്പോള്‍
ആഹ്ലാതമുള്ളില്‍ പുറം ശോകഭാവവും;
അയലത്തെ ഉണ്ണിക്ക് ലോട്ടറി കിട്ടിയാല്‍
അതിലെന്തോ ശരികേട് തോന്നുന്ന മാനസം
പുറമേ ചിരിച്ചിട്ടിതകമേ മനം നൊന്തു
പറയുന്ന വാക്കിലോ മധുരം കിനിയുന്നു
എളുതല്ല അന്യന്റെ ഉന്നതി കാണുമ്പോള്‍
മനസ്സില്‍ നുരയുന്ന സ്വാര്തമസൂയയും
ഒരു നറും പുഞ്ചിരി ഒട്ടിച്ചു തന്മുഖം
വിരവില്‍ പ്രതിഷ്ടിച്ചു വഴിയേ മടങ്ങുന്ന
കലികാല കോലങ്ങള്‍ കാണുമ്പോഴെന്‍മനം
അറിയാതെ കേഴുന്നു നാടകം, നാടാകെ
നാടകം ,( നാടകാന്തം കവിത്വം )!! ഹാ
അജയ്‌

Thursday, October 7, 2010

ശ്രീ കൃഷ്ണാര്‍പ്പണം
ഇന്ദീവരാക്ഷന്റെ ചെന്തളിര്‍ മേനി പുല്‍കും
മന്ദാനിലനായ്‌ ഞാന്‍ പിറന്നുവെങ്കില്‍
മ്രിണ്‍മയ സൌഭാഗ്യമോന്നുമേ വേണ്ടെനിക്കാ
കണ്ണന്‍റെ തിരുമുമ്പില്‍ വിണുരുണ്ടാല്‍

തിരുമേനി ചുടിന കൌസ്തുഭ മണിയുണര്‍തും
ഒരു കോടിസുര്യ പ്രഭാ സരസ്സില്‍
ഒരു നറുഹംസമായ്‌ നീന്തി തുടിക്കാനെന്‍
അകതാരിലാശ അതൊന്നുമാത്രം

ഭക്തനാമക്രൂരന്‍ അശ്രുവാല്‍ കഴുകിച്ച
ത്രിപ്പാദപദ്മങ്ങള്‍ തഴുകിയെങ്കില്‍
മുപ്പാരും ഭിക്ഷയായ്‌ കിട്ടിലും വേണ്ടെനി
ക്കുല്പലാക്ഷന്‍ ത്രിക്കണ്‍ തുറക്കുമെങ്കില്‍

ഗോപാകുമാരന്റെ കുറുകുഴല്‍ വിളിയാലെന്‍
ശോകങ്ങളൊക്കെയും തിര്‍ത്തവനമേകി
കണ്ണിന്നു കര്‍പ്പുരം, കാതിന്നു പീയുഷം
കണ്ണനാമുണ്ണിക്ക് കുറുമ്പനേകം

മറ്റൊരു ജന്മമീ നിസ്വന്നു നല്കുകില്‍
നിശ്ചയം നിന്‍ പാദ ധൂളി തോറും
മുത്തിയുരുമ്മുവാന്‍ വെമ്പുമാ ഗോക്കളില്‍
മുറ്റിയതൊന്നായ്‌ ഞാന്‍ പിറന്നിടേണം

അക്ഷൌഹിണിപ്പട നായകര്‍ തീര്‍ത്തൊരാ
അക്ഷയ ഞാണൊലിതന്‍ പ്രകംപനത്തില്‍
ദിക്കുകള്‍ നടുങ്ങുമാ വേളയില്‍ പാര്‍ഥന്റെ
രക്ഷകനായ്‌ ചമഞ്ഞ പുണ്യ മൂര്‍ത്തെ

കാരുണ്യ കടലേ നിന്‍ കടക്കണ്ണിണയാലീ
ക്കേവലന്നനുഗ്രഹം ചോരിയണമേ
മുക്തിഇല്ലാതുഴലും ഭക്തനെ കൈവിടൊല്ലേ
ത്രിക്കണ്ണു തുറന്നെന്നെ ഏറ്റീടണെ.

അജയ്‌
വിട

വേര്പാടിന്നന്തിമ മുഹുര്‍ത്തമായ്‌
വിട ചൊല്ലിടുക നാമിനി
വേദന വിങ്ങുമീ നിമേഷങ്ങള്‍ തോറും
വിരിയട്ടെ നൂറു വിലാപ കാവ്യങ്ങള്‍
പോലിഞ്ഞോരാ വസന്ത സുദിനങ്ങള്‍ തന്‍
സ്മ്രിതിയായ്‌ ,ഭഗ്ന ഹൃത്തടങ്ങളില്‍
നീറും ചിതയായ്‌,എരിയും കനലായ്‌
ചമയുമീ വിരഹ ഗീതിയായ്‌
വാക്കില്ല വരയും കുത്തുമില്ല,
വര്‍ണങ്ങളില്ല, തെളി ചിന്തകള്‍ തന്‍
ശവ കുടീരങ്ങള്‍ മാത്രം,
കണ്ണീര്‍ കനല്‍ ക്കുനകള്‍ മാത്രം
തേങ്ങുന്ന മോഹ സൂനങ്ങള്‍ മാത്രം
പിരിയുക, വേര്‍ പിരിയുക.
ഒന്നിച്ച് ഒന്നായ്‌ നടന്ന വീഥികളിനി
വെറും ഓര്‍മ്മകള്‍ ,വിണ്ടും വെറുത
ഓര്‍ക്കാനൊരായിരമോര്മകള്‍
നഷ്ട ബോധം നിഴലിക്കുമോര്മകള്‍
നന്മ നേരുന്നു നിനക്ക് നല്‍കുവാന്‍
എന്നുമെന്നുമീ സാന്ത്വന ഗീതിതാന്‍.

അജയ്‌
രാപ്പാടി നിന്നെ ഞാന്‍ ഓര്‍ത്തീല:

രാപ്പാടി നിന്നെ ഞാന്‍ ഓര്‍ത്തീല
എന്നന്തരാത്മവില്‍ അഗ്നിചിറകുമായ്
അന്തിയില്‍ ചേക്കേറും, രാപ്പാടി
നിന്നെ ഞാന്‍ ഓര്‍ത്തീല

ഏതോ വിമൂക ശോകവൃത ഗീതിയാ
ഏതോ നിഗൂഢാര്‍ത്ഥ മൂറും
തരംഗമായ് ,രാപ്പടീ
നിന്നെ ഞാന്‍ ഓര്‍ത്തീല,

നിന്‍മനോരാജാങ്കണത്തിലണഞ്ഞിള-
കൊള്‍വാന്‍,നിന്നശ്രുധാര തുടക്കാന്‍
കഴിഞ്ഞീല, രാപ്പാടീ,
നിന്നെ ഞാന്‍ ഓര്‍ത്തീല

വിസ്മൃത ഭൂത കാലാന്ധകാരത്തിന്‍റെ
വില്പത്രമൊന്നു മറിച്ചു നോക്കിടിലെന്‍
നശ്വര കാമന കഷ്ടം വിചിത്രമാം
രാപ്പാടി നിന്നെ ഞാന്‍ ഓര്‍ത്തീല

നിന്‍ വിലാപ സ്വന മെന്നെ തലോടുമ്പോള്‍
എന്നുള്ളിലാളും കൊടും തീ തിമിര്‍ക്കുന്നു
നിന്നെയോര്തെന്നുമേ കേഴുന്നു നിസ്തന്ദ്രം
രാപ്പാടി നിന്നെ ഞാന്‍ ഓര്‍ത്തീല

(ഒരു വിരഹ കമുക ഹൃദയം)
അജയ്‌
കുഞ്ഞ്യെടത്തിക്ക് ഒരനുബന്ധം

കുഞ്ഞ്യെടത്തിയെ തന്നെയല്ലോ
ഉണ്ണിക്കെന്നാലുമേറെയിഷ്ടം
മുറ്റത്തെ മാവ് മുറിക്കുന്നു- പിന്നെ
യച്ച്ചനെ തെക്കൊട്ടെടുക്കുന്നു
അയലത്തെ ചേച്ചിയും. വല്യെച്ചിയും,
പിന്നെ അവറാനും,ചെന്നനും
നോക്കിനില്‍കെ,
അച്ഛനെ ചിതയില്‍ കിടത്തുന്നു
ചുറ്റി പ്രദക്ഷിണം വക്കുന്നു,
ഉണ്ണിയുമൊപ്പം നടക്കുന്നു
ഒന്നുമറിയാതുള്‍ വിങ്ങുന്നു
എല്ലാരുമെല്ലാരും നോക്കുമ്പോള്‍
എന്തേ ചെറിയേട്ടനെത്തിയില്ല?
അച്ഛനും പോന്നനിയത്തിയും പോയിട്ടും
കഷ്ടമവന്‍ മാത്രമെത്തിയില്ല;
ഉമ്മറ ത്തിണ്ണയില്‍ പെണ്ണുങ്ങള്‍
വന്നിരുന്നൊച്ചയെടുത്തു കരയുന്നു
ഉണ്ണിയുമൊപ്പം കരയുന്നു
ഒന്നുമാരിയാതുള്‍ വിങ്ങുന്നു
കുഞ്ഞ്യെടത്തി ഇനി വരില്ലേ
ഉണ്ണിയെ തൊട്ടു തലോടുകില്ലേ
ആനേടെ, മയിലിന്റെ ഒട്ടകത്തിന്‍
കഥയുണ്ണിക്ക് ചൊല്ലി ത്തരികയില്ലെ
ഒന്നുമറിയില്ലെന്നാലുമുണ്ണിക്ക്
ഒന്നറിയാം പാവം കുഞ്ഞ്യെടത്തി;
അയലോത്തെ ചേച്ചിയും,ആളുകളുംപോയി-
ട്ടിരുള്‍ വന്നു മുറ്റം നിറയുന്നു;
വല്യേട്ടന്‍ വന്നു വിളിക്കുന്നു
ഉണ്ണി നീ ഊണു കഴിച്ചില്ലേ
ഇല്ലാ വിശപ്പെന്നു ചൊല്ലുന്നു ഉണ്ണിയ-
ത്തിണ്ണയില്‍ തന്നെ യിരിക്കുന്നു
കുഞ്ഞ്യെടത്തി വിളമ്പി തരാതുണ്ണി
ഉണണില്ലെന്നു ശഠിക്കുന്നു;
ചെക്കന് പ്രാന്താണെന്നോതുന്നു
വല്യേച്ചി കയ്യില്‍ പിടിച്ചു വലിക്കുന്നു
ഇല്ലാ വരില്ല, തല്ലി ചതച്ചാലും
ഉണ്ണിക്കു ശാഠൃം മുറുകുന്നു
കയ്യോങ്ങി വല്യേച്ചി തല്ലുന്നു
തെല്ലും കരയാതുണ്ണി നില്‍ക്കുന്നു
കുഞ്ഞ്യെടത്തി ഇനി വരില്ലേ
ഉണ്ണിക്കുള്‍ത്തടം വിങ്ങുന്നു

പിന്നെയാ രാത്രി ഉറങ്ങിയില്ലുണ്ണിയാ
തിണ്ണയില്‍ തന്നെ ഇരിക്കുന്നു
ആരോ തലോടുന്നു.താരാട്ട് പാടുന്നു
ഉണ്ണി ഉറങ്ങെന്നു ചൊല്ലുന്നു
കുഞ്ഞുമിഴികള്‍ നനയുന്നു
ഉണ്ണിക്കുള്‍ത്തടം വിങ്ങുന്നു

ആരും കാണാതുണ്ണി പടിയിറങ്ങിചെന്നു
ആ പുഴ വക്കിലേക്കെത്തുന്നു
അരുതരുതുണ്ണി എന്ന് പറയാതെ
കുഞ്ഞ്യെടത്തി വിളിക്കുന്നു
ഉണ്ണി നീ പോരു, ഇന്നെന്നോടൊപ്പം
ഈ പുഴയില്‍ നീന്തി തിമിര്‍ക്കെണ്ടേ
ആഴത്തില്‍ മുത്തു പെറുക്കീടാം
പിന്നെ അമ്മക്കുളിരിലുറങ്ങീടാം;
കുഞ്ഞ്യെടത്തി വിളിച്ചപ്പോളുണ്ണിക്ക്
എന്തെന്നില്ലാത്ത സന്തോഷം
കൈക്കു പിടിച്ചുണ്ണി ചെല്ലുന്നു
അഴത്തിലാഴത്തില്‍ ചെല്ലുന്നു
കുഞ്ഞ്യെടത്തി ക്കൊപ്പം ചെന്നുണ്ണി
മിന്നും മുത്തുകള്‍ വാരുന്നു
അമ്മ്ക്കുളിരില്‍ തിമിര്‍ക്കുന്നു
പിന്നെയാ മാറില്‍ മയങ്ങുന്നു

ഈ കവിത ശ്രി ഓഎന്‍ വി കുറുപ്പ് സാറിന്റെ കുഞ്ഞ്യെടത്തി എന്ന കവിതക്ക്‌ ഒരനുബന്ധമായ്‌ എഴുതിയതാണ്.
(കുഞ്ഞ്യെടത്തി നദിയില്‍ മുങ്ങി പോയതിനു ശേഷം ഭാഗം)

ഇനിയെത്ര?

അമ്മേ നിന്‍ ചുടു ബാഷ്പ കണമീ -
മണ്ണില്‍ പതി-
ചുണ്മയായുയിരിന്റെ തെളിനീരുറവയായ്;
നിന്‍ ബാല്യകൌതുകത്തിലൂറിയ
നറും തേനായ്‌,
തെന്നലായ്‌ ഉയിര്‍ക്കൊണ്ടു നിന്‍ മകന്‍-
വരും സത്യം.
എന്നുമീ വഴി വക്കില്‍ ,ഉമ്മറ ക്കോലായിലും
എന്നവന്‍ വരുമോര്‍ത്തു-
നിന്‍ കണ്കള്‍ കലങ്ങവേ,
ദൂരെയാ കുന്നിന്‍-
ചെരുവില്‍ വെടിയുണ്ട
ചീറുന്ന ചുടുനിണ മൂറുന്ന രണഭൂവില്‍;
ഒളിപ്പോരാടും നീച ശത്രു സൈന്യ-
ത്തെത്തകര്‍ത്ത
അമ്ബതന്‍ വെന്നിക്കൊടി പറത്താ-
നൂനം കൊണ്ടും,
നിന്‍ സുതന്‍ പോരാടുന്നു, നിനക്കായമ്മേ
ഇന്നീ നാടിന്‍റെ
മാനത്തെ ക്കെള്തല്ലല്ലീകണ്ണീര്‍
ധരിത്രീ , മാതാവിന്റെ ഹൃത്തടം വെട്ടി
മുരിച്ചുതിരും-
നിണം കുടിച്ചുന്മ്ത്ത നൃത്തം വെക്കാന്‍
വെമ്പുമാ കലിപൂണ്ട ദുര്‍വ്രിത്ര വേതാളങ്ങള്‍;
ഒളിച്ചും പതുങ്ങിയും., കുത്സിത
തന്ത്രത്താലും-
തകര്‍ക്കനൊരുങ്ങുംപോള്‍ നിന്‍ മകന്‍
രണ ധീരന്‍, എതിര്‍ത്തു ജയിക്കുന്നു
ത്രിവര്‍ണ്ണ ധ്വജം ,പാറി പ്പറപ്പു
വിണ്ണോടൊപ്പം,
ധന്യമായ്‌ നിന്‍ ജന്മവും..

അതിര്‍ത്തി കാക്കുന്ന നമ്മുടെ ജവാന്മാരുടെ വീര സ്മ്രിതിക്ക്

അജയ്‌

നവ വത്സരം

നവ വത്സരം
തണുവിലീ ഏകാന്ത യാമങ്ങള്‍ തോറുമീ
ഇരുളിന്റെ മാറാപ്പുമേറ്റി നില്‍ക്കും
മരവിച്ച മാനസം വിണ്ടുമച്ഞാതമാം
കുയിലിന്‍റെ എതിര്‍ പാട്ടു കാത്തുനില്‍ക്കെ

പുതുവര്‍ഷ മിനിയുമണഞ്ഞതില്ല,പിന്നെ
പുതുമഞ്ഞു മാലകള്‍ മാമരച്ചില്ലയില്‍
പുതുമതന്നുണര്‍വു പകര്ന്നതില്ല
സുഖദമാം കുളിരായണഞ്ഞതില്ല;
അരികെ നീ വരുമെന്നും
അയലത്തെ മുല്ലയില്‍
ഒരു പുതു മുകുളമായ് വിടരുമെന്നും
പിന്നെ അഴലിന്റെ വഹ്നി കെടുത്തുമെന്നും
അകതാരില്‍ കുളിരൊളി വീശുമെന്നും
വെറുതെ ഞാന്‍ ഒര്തുപോയ്‌;
മുകിലിന്റെ ചിറകേറി,ഇരുളിന്റെ മറനീക്കി
പുതിയൊരു ശീലുമായ്.,നവ്യാനുഭുതിയായ്‌
കതിരോന്റെ കനിവിന്റെ അമ്രുതായ്‌ -
ചമഞ്ഞിന്നു വരുമെന്നു വെറുതെ
ഞാനോര്തുപോയി;
മലിനമാം ചേരികളില്‍ അബലകളിപ്പോഴും
അടിവസ്ത്രമുരിയുന്നു പശിയടക്കാന്‍
വഴിവക്കിലിന്നുമീ പട്ടിണിക്കോലങ്ങള്‍
പുതുപുലരി വരുമെന്നും,മിനി നാളെ
മറ്റൊരു പുതുനാമ്പു വിടരുമ്പോള്‍
അതിലൊരു വെള്ളരി കായ്ക്കുമെന്നും
പിന്നെ മുറ്റം നിറച്ചുള്ള പച്ചിളം
പുല്ലിലും മുത്തണി നെല്ലു വിളയുമെന്നും
അതുകുത്തി അരിയാക്കി അവിലിടിച്ചോത്തിരി
അവനവനും പിന്നെ അറിയാത്ത ആരാനും
അതുകഴിച്ചല്പം സോറ പറയാമെന്നും
വേരുതെയോര്‍ക്കുന്നു, വെറും-
വയറാര്‍കകുന്നു;

പുതുവര്‍ഷമൊന്നു പുലരുന്നു പിന്നെയും
അയലത്തെ തമ്പ്രാന്റെ അങ്കണത്തില്‍
തണുവിലീ വിറകൊള്ളു മടിയാന്റെ
കൂരയില്‍, പുതുവര്‍ഷ മെന്നിനി വന്നണയും?

അജയ്‌

ഉണരു

എനിക്കൊരോണ പ്പുവുതരു
ഒരു പൂക്കളമാക്കട്ടെ
എനിക്കൊരന്തി ചോപ്പ്തരു
ഒരു തിലകം ചാര്ത്തട്ടെ
ഒരിറ്റു സഹാജാവേശം പകരു
ഒരു നാടുണരട്ടെ
ഒരിറ്റു സാഹോദര്യം ചൊരിയു
മത മല്‍സര മഴുകട്ടെ
എനിക്ക് നാരദ വീണ തരു
ഓങ്കാരം ഉണര്ത്തട്ടെ
വിശുദ്ദ മെക്കാ വഴ്ത്തിയോരിത്തിരി
നമസ്കരിക്കട്ടെ
പൊറുക്കുകില്ല മഹത്മാവിന്നീ
പെരുത്ത കാടത്തം
മന്ദിരമോ മസ്ജീതോ കഷ്ടം
ഒരുവന്‍ വാഴുമിടം
പരസ്പരം പകപോക്കാന്‍ വെമ്പും
പരശ്ശതം മക്കള്‍
എരിഞ്ഞോടുങ്ങി ബാലിയാടുകളായ്‌
കുല്‍സിത തന്ത്രത്താല്‍
എനിക്കു രക്ത ച്ചുരിക തരു
ഞാന്‍ അങ്കം വെട്ടട്ടെ
അധികരോന്മുഖ സംഹിത പാടെ
പറിച്ചു മാറ്റട്ടെ
സഖിത്വ മെന്നും നിലനില്‍ക്കനായ്‌
പോരുതാനെന്നെന്നും
എനിക്കൊരഗ്നി ചിറകു തരു
ഞാനെരിച്ച് കളയട്ടെ
ജനിച്ച നാടിനെ വഞ്ചിച്ചീടും
ജാര സുതന്മാരെ

മഞ്ഞചേചര

പകല്‍ മയങ്ങും പായല്‍ തഴച്ചു വളരും
കരിമ്പാറ ച്ചുറ്റിവളഞ്ഞിടക്കിടെ
ത്തല നീട്ടി മഞ്ഞ കല്ലുകള്‍
പോലെ തിളങ്ങും കണ്ണുകള്‍ കാട്ടി
ചാഞ്ഞും ചരിഞ്ഞും, ഇടക്കൊന്നു
മുന്നോട്ടാഞ്ഞും പുളഞ്ഞും
ഇരിപ്പാണ് തക്കം പാര്തിരിപ്പാണ്
കൃത്യമായ്‌ തുടരെ ത്തുടരെ
വൃത്ത മോരോന്നായ്‌ രചിക്കും
സുചിയോടൊപ്പം വരും
വേനലിന്‍ വസന്തത്തിന്‍
ചായക്കുട്ടുകള്‍ മേല്കുമേല്‍ അണിഞ്ഞും
കറുത്തും, തുടുത്തും,വിളര്‍ത്തും
കരിയിലകള്‍ തന്‍ ശവ പ്പറംപിലുടല്പം
മിഴഞ്ഞും, ഇരിപ്പാണ്,കാഴ്ചകള്‍
ഏറെക്കണ്ടു,മറിഞ്ഞും, മറന്നു
മിരിപ്പാണ്;

മലന്ചോലകള്‍ താണ്ടി ക്കുറുവടിയുമേന്തി
സ്വാമി തന്‍ ലഹരിയില്‍ മുഴുകി
വരവാണവന്‍, ഇടവും മറന്നു
വലവും മറന്നിടം കൈയ്യിലൊരു
തീപന്തവുമേന്തി വരവാണവന്‍
ഒരു കാട്ടാളന്‍ അവന്റെ
കാല്കീഴില്‍ ഞെരിഞ്ഞമര്‍ന്ന
പുല്‍ക്കൊടി തന്‍ രോദന മേറ്റുവാങ്ങും
മൊട്ട ക്കുന്നുകള്‍ താഴുകിവരും
ഇളം തെന്നലേററനേരംവിറപൂണ്ടു
ശപിച്ചും, വരവാണവന്‍

പകലുണര്‍ന്നപ്പോള്‍ ,പായല്‍ കരിഞ്ഞപ്പോള്‍
അകലെ അങ്ങകലെ കിടപ്പാണ്
കരിമ്പാറ ചുറ്റി തലപിളര്‍ന്നു
കിടപ്പാണ് ഇന്നുമൊരുത്തരം
കിട്ടാത്ത ചോദ്യമായ്‌; മഞ്ഞച്ചേര.

വേനല്‍

വേനല്‍
അതിവേനലാഞ്ഞു തിമിര്‍ക്കുമാപ്പാതതന്‍
അരികിലോരീന്തപ്പനക്കു കീഴെ
അവശാനായശരണനായ്‌ തെല്ലു പാഥേയ
മതിമോഹ മാശിപ്പതെന്നറിയെ
എങ്ങുപോയ് എങ്ങുപോയ് എന്കരിമേഘമീ
ഇന്നിന്‍റെ യുപ്പും മറന്നു പോയോ
വിണ്ണിന്റെ മാറിലെ സ്തന്യവും വറ്റിയോ
മണ്ണിന്റെ ചുണ്ടും വരണ്ടു പോയോ
അതി തീവ്ര താപത്താ ലെരിയുന്ന പ്രാണന്റെ
അവസാനവും കാത്തിരിക്കയാണോ
ഒരു തുള്ളി നീരിനായ്‌ കേഴുമാ വേഴാമ്പല്‍
അടിതെറ്റി വീഴുന്നതറിയില്ലെന്നോ
ഒരു മണല്‍ കുനപോലുറയുന്ന പാപത്തി
ന്നവിഹിത ഗര്‍ഭത്തില്‍ ഞാനിരിക്കെ
കരിനീല വിഷമാര്‍ന്ന പുഞ്ചിരി കൊഞ്ചലായ്
അനുപദം പോരുമീ അര്ധാന്ഗിനി
പിരിയുവാനെളുതല്ലെന്നോര്‍ത്തു ശപിക്കുമ്പോ
ഴുയരുന്ന തീയിലെരിഞ്ഞിടട്ടെ
ഒരു നാളതൊരു നാളതെന്റെ ഏകാന്തത
ക്കൊരുതുണ എന്നോര്‍ത്തു നീയിരിക്കെ
മരുഭുവിന്‍ ഹൃദയ തുടിപ്പര്‍ന്നു ശേഷമെ
ന്നരികിലണഞ്ഞു നീ പിന്തിരിയെ
അനുപദം പോരുവാനെന്‍ നിഴല്‍ മാത്രമെ
ന്നറിവു ഞാന്‍ അറിവിന്‍റെ കണ്‍ തുറപ്പു

അജയ്‌

ഉച്ചമഴ

ഉച്ചമഴ
പച്ചില ക്കൊമ്പിന്‍ ഉച്ചിയില്‍
ഉച്ചമഴ പെയ്തൊടുങ്ങുന്നു
കരിവീട്ടി ച്ചോട്ടിലിരുന്നൊരു
കരിം കാക്ക ഇര തേടുന്നു
എച്ചില്‍ ചോരോലിച്ചുപോയോരാ
പച്ചിലക്കായ്‌ പട്ടികള്‍
കലപില കുട്ടുന്നു
പച്ചക്കമ്പടുപ്പില്‍ വച്ചുതിയുതി
അച്ചിതന്‍ കണ്‍ കലങ്ങുന്നു
പൊട്ട മണകലതതിലെ
ചത്ത കഞ്ഞിവെള്ളതിലീച്ചകള്‍
മുങ്ങി മരിക്കുന്നു
മൊട്ട തെങ്ങിലെ കുഷ്ടം പിടി
ച്ചോലകള്‍ കഷ്ടം തെന്നി വീഴുന്നു
കരുമാടി ക്കുട്ടന്മാര്‍ കരിക്കാടിക്കായ്‌
വിശന്നു മോങ്ങുന്നു
ദ്രവിച്ച ചെററ്പ്പുര തന്ന
സ്ഥിവാരം കലക്കവെള്ളം
കാര്‍ന്നു തിന്നുന്നു
ചെററ ത്തിണ്ണതന്നോരത്ത്
കുന്തിച്ചിരുന്നുകൊണ്ട് കെട്യോന്‍
കുറ്റി ബീഡി വലിക്കുന്നു
മുറ്റത്തെ തൈ തെങ്ങിന്‍ കീഴെ
മൂത്തോള്‍ മഞ്ഞ വെള്ളം കക്കുന്നു
പോട്ടക്കണ്ണാടി നോക്കിട്ടിളയോള്‍
നെടുവിര്‍പ്പിടുന്നു
ഉച്ച കഞ്ഞിക്കരിയില്ലിവിടെ
കേട്യോള്‍ ഉച്ചത്തില്‍ പ്രാകുന്നു
കേട്യോന്റെ മടിശീലയില്‍
കുറ്റി ബീഡികള്‍ മാത്രം
കെട്യോള്‍ടെ പണപ്പെട്ടിയില്‍
എടുക്കാത്ത ചില്ലുകാശുകള്‍ മാത്രം
കെട്യോന്‍ പ്രാകി, കെട്യോള്‍ പ്രാകി
ഉച്ചമഴ തിമിര്‍ത്തു പെയ്യുന്നു

അജയ്‌