Thursday, October 7, 2010

ശ്രീ കൃഷ്ണാര്‍പ്പണം
ഇന്ദീവരാക്ഷന്റെ ചെന്തളിര്‍ മേനി പുല്‍കും
മന്ദാനിലനായ്‌ ഞാന്‍ പിറന്നുവെങ്കില്‍
മ്രിണ്‍മയ സൌഭാഗ്യമോന്നുമേ വേണ്ടെനിക്കാ
കണ്ണന്‍റെ തിരുമുമ്പില്‍ വിണുരുണ്ടാല്‍

തിരുമേനി ചുടിന കൌസ്തുഭ മണിയുണര്‍തും
ഒരു കോടിസുര്യ പ്രഭാ സരസ്സില്‍
ഒരു നറുഹംസമായ്‌ നീന്തി തുടിക്കാനെന്‍
അകതാരിലാശ അതൊന്നുമാത്രം

ഭക്തനാമക്രൂരന്‍ അശ്രുവാല്‍ കഴുകിച്ച
ത്രിപ്പാദപദ്മങ്ങള്‍ തഴുകിയെങ്കില്‍
മുപ്പാരും ഭിക്ഷയായ്‌ കിട്ടിലും വേണ്ടെനി
ക്കുല്പലാക്ഷന്‍ ത്രിക്കണ്‍ തുറക്കുമെങ്കില്‍

ഗോപാകുമാരന്റെ കുറുകുഴല്‍ വിളിയാലെന്‍
ശോകങ്ങളൊക്കെയും തിര്‍ത്തവനമേകി
കണ്ണിന്നു കര്‍പ്പുരം, കാതിന്നു പീയുഷം
കണ്ണനാമുണ്ണിക്ക് കുറുമ്പനേകം

മറ്റൊരു ജന്മമീ നിസ്വന്നു നല്കുകില്‍
നിശ്ചയം നിന്‍ പാദ ധൂളി തോറും
മുത്തിയുരുമ്മുവാന്‍ വെമ്പുമാ ഗോക്കളില്‍
മുറ്റിയതൊന്നായ്‌ ഞാന്‍ പിറന്നിടേണം

അക്ഷൌഹിണിപ്പട നായകര്‍ തീര്‍ത്തൊരാ
അക്ഷയ ഞാണൊലിതന്‍ പ്രകംപനത്തില്‍
ദിക്കുകള്‍ നടുങ്ങുമാ വേളയില്‍ പാര്‍ഥന്റെ
രക്ഷകനായ്‌ ചമഞ്ഞ പുണ്യ മൂര്‍ത്തെ

കാരുണ്യ കടലേ നിന്‍ കടക്കണ്ണിണയാലീ
ക്കേവലന്നനുഗ്രഹം ചോരിയണമേ
മുക്തിഇല്ലാതുഴലും ഭക്തനെ കൈവിടൊല്ലേ
ത്രിക്കണ്ണു തുറന്നെന്നെ ഏറ്റീടണെ.

അജയ്‌

No comments:

Post a Comment