Thursday, October 7, 2010

ഉച്ചമഴ

ഉച്ചമഴ
പച്ചില ക്കൊമ്പിന്‍ ഉച്ചിയില്‍
ഉച്ചമഴ പെയ്തൊടുങ്ങുന്നു
കരിവീട്ടി ച്ചോട്ടിലിരുന്നൊരു
കരിം കാക്ക ഇര തേടുന്നു
എച്ചില്‍ ചോരോലിച്ചുപോയോരാ
പച്ചിലക്കായ്‌ പട്ടികള്‍
കലപില കുട്ടുന്നു
പച്ചക്കമ്പടുപ്പില്‍ വച്ചുതിയുതി
അച്ചിതന്‍ കണ്‍ കലങ്ങുന്നു
പൊട്ട മണകലതതിലെ
ചത്ത കഞ്ഞിവെള്ളതിലീച്ചകള്‍
മുങ്ങി മരിക്കുന്നു
മൊട്ട തെങ്ങിലെ കുഷ്ടം പിടി
ച്ചോലകള്‍ കഷ്ടം തെന്നി വീഴുന്നു
കരുമാടി ക്കുട്ടന്മാര്‍ കരിക്കാടിക്കായ്‌
വിശന്നു മോങ്ങുന്നു
ദ്രവിച്ച ചെററ്പ്പുര തന്ന
സ്ഥിവാരം കലക്കവെള്ളം
കാര്‍ന്നു തിന്നുന്നു
ചെററ ത്തിണ്ണതന്നോരത്ത്
കുന്തിച്ചിരുന്നുകൊണ്ട് കെട്യോന്‍
കുറ്റി ബീഡി വലിക്കുന്നു
മുറ്റത്തെ തൈ തെങ്ങിന്‍ കീഴെ
മൂത്തോള്‍ മഞ്ഞ വെള്ളം കക്കുന്നു
പോട്ടക്കണ്ണാടി നോക്കിട്ടിളയോള്‍
നെടുവിര്‍പ്പിടുന്നു
ഉച്ച കഞ്ഞിക്കരിയില്ലിവിടെ
കേട്യോള്‍ ഉച്ചത്തില്‍ പ്രാകുന്നു
കേട്യോന്റെ മടിശീലയില്‍
കുറ്റി ബീഡികള്‍ മാത്രം
കെട്യോള്‍ടെ പണപ്പെട്ടിയില്‍
എടുക്കാത്ത ചില്ലുകാശുകള്‍ മാത്രം
കെട്യോന്‍ പ്രാകി, കെട്യോള്‍ പ്രാകി
ഉച്ചമഴ തിമിര്‍ത്തു പെയ്യുന്നു

അജയ്‌

No comments:

Post a Comment